Health (Page 2)

covid

പ്രായം കടന്നു പോകുന്തോറും ശരീരത്തിന് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. ഈ സമയത്ത് പല രോഗങ്ങളും നമ്മെ തേടിയെത്താം. 50 വയസൊക്കെയാകുമ്പോൾ ആരോഗ്യ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. ഇങ്ങനെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ദാഹമോ ആവശ്യമോ ഇല്ലെങ്കിലും എല്ലായ്പ്പോഴും വെള്ളം കുടിക്കുക, ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങൾ, അവയിൽ മിക്കതും ശരീരത്തിൽ വെള്ളത്തിന്റെ അഭാവം മൂലമാണ്. പ്രതിദിനം കുറഞ്ഞത് 2 ലിറ്റർ. വെള്ളം കുടിക്കേണ്ടതാണ്.

ശരീരത്തിൽ നിന്ന് കഴിയുന്നത്ര ജോലി ചെയ്യുക, നടത്തം, നീന്തൽ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള കായികവിനോദം പോലെയുള്ള ശരീരത്തിന്റെ ചലനം ഉണ്ടായിരിക്കണം.

കുറച്ച് കഴിക്കുക.. അമിതമായി ഭക്ഷണം കഴിക്കാനുള്ള ആസക്തി ഉപേക്ഷിക്കുക.. കാരണം അത് ഒരിക്കലും നല്ലതല്ല. സ്വയം നഷ്ടപ്പെടുത്തരുത്, പക്ഷേ അളവ് കുറയ്ക്കുക. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ഉപയോഗിക്കുക.

അത്യാവശ്യമല്ലാതെ വാഹനം ഉപയോഗിക്കരുത്. പലചരക്ക് സാധനങ്ങൾ എടുക്കുന്നതിനോ ആരെയെങ്കിലും കണ്ടുമുട്ടുന്നതിനോ എന്തെങ്കിലും ജോലി ചെയ്യുന്നതിനോ നിങ്ങൾ എവിടെയെങ്കിലും പോകുകയാണെങ്കിൽ, നിങ്ങളുടെ കാലിൽ നടക്കാൻ ശ്രമിക്കുക. എലിവേറ്ററുകളും എസ്‌കലേറ്ററുകളും ഉപയോഗിക്കുന്നതിന് പകരം പടികൾ കയറുക.

കോപം ഉപേക്ഷിക്കുക, വിഷമിക്കുന്നത് നിർത്തുക, കാര്യങ്ങൾ അവഗണിക്കാൻ ശ്രമിക്കുക. വിഷമകരമായ സാഹചര്യങ്ങളിൽ സ്വയം മുഴുകരുത്, അവ എല്ലാ ആരോഗ്യത്തെയും നശിപ്പിക്കും. പോസിറ്റീവ് ആളുകളുമായി സംസാരിക്കുക, അവരെ ശ്രദ്ധിക്കുക.

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങൾ കൊതുക് വഴി പരത്താൻ സാധ്യതയുണ്ട്. അതിനാൽ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. കൊതുകുകടി ഏൽക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും മന്ത്രി നിർദേശം നൽകി.

എന്താണ് ഡെങ്കിപ്പനി?

ഈഡിസ് ഈജിപ്റ്റി കൊതുകുകൾ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകൾ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ.

രോഗ ലക്ഷണങ്ങൾ

മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ സാധാരണ വൈറൽ പനിയിൽ നിന്ന് വ്യത്യസ്തമല്ലാത്തതിനാൽ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാൻ വൈകുന്നു. പെട്ടെന്നുള്ള കടുത്ത പനിയാണ് തുടക്കം. ആരംഭത്തിൽ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഈ രോഗലക്ഷണങ്ങൾ എല്ലാം തന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്. കണ്ണിനു പുറകിലെ വേദന ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്.

രോഗം ഗുരുതരമാകാതെ ശ്രദ്ധിക്കണം

രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് പെട്ടന്ന് കുറയാൻ സാധ്യതയുള്ളതിനാൽ ആരംഭത്തിൽ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടതാണ്.

ധാരാളം പാനീയങ്ങൾ കുടിക്കുക

ചെറിയ പനി വന്നാൽ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാൽ ധാരാളം പാനീയങ്ങൾ കുടിക്കാൻ കൊടുക്കുക. പനി കുറയുന്നതിനുള്ള മരുന്ന് കൊടുത്തതിന് ശേഷം എത്രയും പെട്ടെന്ന് ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടുക. ഏത് പനിയും പകർച്ചപ്പനി ആകാമെന്നതിനാൽ സ്വയം ചികിത്സിക്കരുത്.

കൊതുകിനെ അകറ്റുക ഏറ്റവും പ്രധാനം

കൊതുകിൽ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാർഗം. അതിനാൽ വീട്, സ്ഥാപനങ്ങൾ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേൽക്കൂരകളിലും പരിസരത്തും വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിനുള്ളിൽ പൂച്ചട്ടികൾക്ക് താഴെ വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയിൽ വെള്ളം നിൽക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാൻ സാധ്യതയുണ്ട്. ഇവ ആഴ്ചയിൽ ഒരിക്കൽ എങ്കിലും വൃത്തിയാക്കുക. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചു സൂക്ഷിക്കുക. പനിയുള്ളവർ കൊതുകുകടി ഏൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം.

ഇപ്പോഴത്തെ പ്രധാന ട്രെന്റുകളിലൊന്നാണ് ശരീരത്തിൽ ടാറ്റു കുത്തൽ. ടാറ്റൂ കുത്തുന്നത് ശരീരത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ടാറ്റൂ ഉറക്കക്കുറവിന് കാരണമായേക്കാമെന്നും ചില പഠനങ്ങളിൽ പറയുന്നുണ്ട്. ടാറ്റൂ ചെയ്യുമ്പോൾ മഷിയോടൊപ്പം ശരീരത്തിലെത്തുന്ന വിഷമയമുള്ള വസ്തുക്കൾ ശരീരത്തിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുക. സാധാരണ നിറങ്ങൾക്ക് പുറമെ നിക്കൽ, ക്രോമിയം, മാംഗനീസ്, കോബാൾട്ട് എന്നിവയുടെ അംശങ്ങളും ടാറ്റൂവിലൂടെ ശരീരത്തിലെത്തും. ടാറ്റൂ ചെയ്യുന്നത് മാനസികാരോഗ്യത്തെ ബാധിക്കാമെന്ന് പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ടൈറ്റാനിയം ഡയോക്സൈഡ് എന്ന ചായക്കൂട്ടാണ് നിറം കഴിഞ്ഞാൽ ടാറ്റൂ ചെയ്യാൻ ഉപയോഗിക്കുന്ന മറ്റൊരു ഘടകം. ഷേഡുകളും മറ്റും ഉണ്ടാക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. പെയിന്റുകളുടെ നിർമാണത്തിലും ടൈറ്റാനിയം ഡയോക്സൈഡ് ഉപയോഗിക്കാറുണ്ട്. ശരീരത്തിൽ സ്ഥിരമായി ടാറ്റൂ ചെയ്യുന്നത് രോഗപ്രതിരോധ ശേഷിയെയും ബാധിക്കാനിടയുണ്ട്.

ടാറ്റൂ കുത്താൻ തീരുമാനിച്ചാൽ ഒരു ടാറ്റൂ വിദഗ്ധനെ സമീപിക്കാൻ ശ്രദ്ധിക്കണം. ലൈസെൻസഡ് ടാറ്റൂ വിദഗ്ധർ ഈ രംഗത്തുണ്ട്. ഒരു ഇലക്ട്രിക് യന്ത്രത്തിന്റെ സൂചിമുനകൊണ്ട് ത്വക്കിലേക്ക് മഷി ഇൻജക്ട് ചെയ്താണ് ടാറ്റൂ ചെയ്യുന്നത്. നമ്മുടെ തൊലിപ്പുറത്തെ രണ്ടാംപാളിയിലേക്കാ(dermis)ണ് ഈ മഷി ആഴ്ന്നിറങ്ങുന്നത്. ടാറ്റൂ ചെയ്തതിനുശേഷം അവർ നിർദേശിച്ച പരിചരണരീതി പിന്തുടരണം.

ശരീരത്തിലുണ്ടായ മുറിവിനെപ്പോലെത്തന്നെ കുറച്ചു ദിവസത്തേക്ക് ഇതിൽ ശ്രദ്ധ നൽകണം. ആദ്യമായി ടാറ്റൂ ചെയ്യുമ്പോൾ ചെറിയ നീറ്റലും വേദനയും സാധാരണമാണ്. ഒരാഴ്ചയ്ക്കകം ടാറ്റൂ ചെയ്തിടത്ത് പുതിയ ചർമം വന്നു മൂടും. തുടർന്ന് ചർമം പഴയരൂപത്തിലാവും. പ്രമേഹരോഗികൾക്ക് മുറിവുണങ്ങാൻ ദീർഘസമയമെടുക്കുമെന്നതിനാൽ ടാറ്റൂ ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഹൃദയസംബന്ധിയായ രോഗമുള്ളവർ, മുലയൂട്ടുന്ന അമ്മമാർ എന്നിവരും ടാറ്റൂ ചെയ്യും മുൻപ് ഡോക്ടറോട് അഭിപ്രായം തേടണം.

മികച്ച സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി കൂടുതൽ സർക്കാർ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയർത്താനായി നടത്തിയ നടപടികളുടെ ഭാഗമായാണ് ഈ അംഗീകാരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ താലൂക്ക്, ജില്ലാ ആശുപത്രികളിൽ കൂടി ഗുണനിലവാരം ഉറപ്പാക്കാനായുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനത്ത് ആകെ 175 ആശുപത്രികൾക്ക് എൻ.ക്യു.എ.എസ്. അംഗീകാരവും 76 ആശുപത്രികൾക്ക് പുന:അംഗീകാരവും നേടിയെടുക്കാനായി. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 116 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. എൻ.ക്യു.എ.എസ്. അംഗീകാരത്തിന് 3 വർഷത്തെ കാലാവധിയാണുളളത്. 3 വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും. ആശുപത്രികളുടെ കൂടുതൽ വികസനത്തിന് ഈ തുക സഹായിക്കുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം അടിയന്തര വൈദ്യസഹായത്തിന് സ്വകാര്യ ആശുപത്രികളുടെ സേവനവും ഉറപ്പാക്കിയെന്ന് കൊല്ലം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ എൻ ദേവിദാസ്. ചേംബറിൽ ചേർന്ന സ്വകര്യ ആശുപത്രി പ്രതിനിധികളുമായുള്ള യോഗത്തിൽ പ്രവർത്തനങ്ങൾ സംബന്ധിച്ച നിർദേശം നൽകി. അടിയന്തര ഘട്ടങ്ങളിലേക്കുള്ള സംവിധാനങ്ങൾ ഒരുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

85 വയസു കഴിഞ്ഞ വോട്ടർമാർക്കും, ഭിന്നശേഷി വോട്ടർമാർക്കും ആവശ്യമായ സൗകര്യങ്ങൾ പോളിങ് സ്റ്റേഷനുകളിൽ എ.ആർ.ഓ മാരുടെ മേൽനോട്ടത്തിൽ ഏർപ്പെടുത്തും. വോട്ടിംഗ് ദിവസം പോളിങ് സ്റ്റേഷനുകളിലും പോളിങ് സാമഗ്രികൾ തിരിച്ചേല്പിക്കുന്ന കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർക്കായും വൈദ്യ സഹായം ഏർപ്പെടുത്തും. താലൂക്ക്-ജില്ലാ ആശുപത്രികളുടെ സൗകര്യങ്ങളാണ് വിനിയോഗിക്കുക. കൂടുതൽ വീൽ ചെയറുകൾ സ്വകര്യ ആശുപത്രികളിൽ നിന്ന് ശേഖരിച്ചും ഉപയോഗിക്കും.

എല്ലാ പോളിങ് കേന്ദ്രങ്ങളിലും ഹയർ സെക്കൻഡറിതല എൻ.സി.സി, എൻ.എസ്.എസ് വോളന്റിയർമാരെ വിന്യസിക്കും. അടിയന്തരസാഹചര്യങ്ങൾ നേരിടുന്നതിന് ആംബുലൻസ് ഉൾപ്പടെ സൗകര്യങ്ങളുള്ള ക്വിക്ക് റെസ്പോൺസ് ടീമിനെയും നിയോഗിക്കുമെന്ന് വ്യക്തമാക്കി .ഡി.എം.ഓ. ഡോ. ഡി.വസന്തദാസ്, ജില്ലാ സാമൂഹ്യസുരക്ഷ ഓഫീസർ എ.ആർ. ഹരികുമാരൻ നായർ ,സർക്കാർ -സ്വകാര്യ ആശുപത്രി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം: ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഹൃദ്യം പദ്ധതിയിലൂടെ ചികിത്സയ്ക്കായി ആകെ 21,060 കുട്ടികൾ രജിസ്റ്റർ ചെയ്തു. അതിൽ 13,352 പേർ ഒരു വയസിന് താഴെയുള്ളവരാണ്. ആകെ രജിസ്റ്റർ ചെയ്തവരിൽ ശസ്ത്രക്രിയ ആവശ്യമായ 7,272 കുട്ടികൾക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ 4526 കുഞ്ഞുങ്ങൾക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്.

കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സംവിധാനം ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി സ. വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗതത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ആശുപത്രികളിൽ ഹൃദ്യം പദ്ധതി വ്യാപിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ചികിത്സ തേടിയ കുഞ്ഞുങ്ങൾക്ക് തുടർ ചികിത്സ ഉറപ്പാക്കാനും തുടർ നടപടികൾ ഏകീകരിക്കുന്നതിനുമായി ഹൃദ്യം വെബ് സൈറ്റ് വിപുലീകരിച്ചു. അടിയന്തര സ്വഭാവമുള്ള കേസുകളിൽ 24 മണിക്കൂറിനകം വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നു. ഇതിനായി വെന്റിലേറ്റർ / ഐസിയു ആംബുലൻസ് സേവനവും നൽകി വരുന്നു.

ജന്മനാ ഹൃദ്രോഗമുള്ള കുഞ്ഞുങ്ങളിൽ സമയബന്ധിതമായി ഹൃദയ ശസ്ത്രക്രിയ നടത്തിയാൽ മരണത്തിൽ നിന്നും രക്ഷപ്പെടുത്താനാകും. നവജാത ശിശുക്കൾ മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് ഈ പദ്ധതിയിലൂടെ സേവനം ലഭ്യമാക്കുന്നു. സർക്കാർ ആശുപത്രികളിൽ പ്രസവിക്കുന്ന മുഴുവൻ കുഞ്ഞുങ്ങൾക്കും ഹൃദ്രോഗ പരിശോധന ഉറപ്പാക്കി വരുന്നു. എല്ലാ കുട്ടികൾക്കും പരിചരണം ഉറപ്പാക്കാൻ വീടുകളിലെത്തിയും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിംഗ് നടത്തുന്നു. ഹൃദ്രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ എക്കോ ഉൾപ്പെടെയുള്ള വിദഗ്ധ പരിശോധന നടത്തും. ഗർഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാൽ പ്രസവം മുതലുള്ള തുടർചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. സർക്കാർ ആശുപത്രികളിലോ, എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രിയിലോ ശസ്ത്രക്രിയ ലഭ്യമാക്കുന്നു.

9 സർക്കാർ, സ്വകാര്യ ആശുപത്രികൾ എംപാനൽ ചെയ്തിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി ഉൾപ്പെടെ കൂടുതൽ ആശുപത്രികളിൽ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്താനുള്ള സംവിധാനമൊരുക്കി വരുന്നു. ഹൃദ്യത്തിലൂടെ ഹൃദ്രോഗ ചികിത്സ ലഭിച്ച കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ചയും വികാസവും ഉറപ്പാക്കുന്ന തുടർപിന്തുണാ പദ്ധതിയും നടത്തി വരുന്നു. സാധാരണ കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഇത്തരം കുട്ടികൾക്ക് കൂടുതൽ പരിചരണം ആവശ്യമാണ്. ഈ കുഞ്ഞുങ്ങളെ പരിശോധന നടത്തി അതിൽ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയവർക്ക് ഡിസ്ട്രിക്റ്റ് ഏർളി ഇന്റർവെൻഷൻ സെന്ററുകൾ വഴി തുടർ ചികിത്സ ഉറപ്പാക്കി വരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ 7 വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ മെഡിക്കൽ സയൻസ് പരീക്ഷയിൽ സ്വർണ മെഡൽ. നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ നടത്തിയ ഡി.എൻ.ബി. (ഡിപ്ലോമേറ്റ് ഓഫ് നാഷണൽ ബോർഡ്) 2023ലെ പരീക്ഷയിലാണ് വിവിധ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയത്. ദേശീയ തലത്തിൽ പ്രമുഖ സ്ഥാപനങ്ങളുൾപ്പെടെ എല്ലാ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ നിന്നും വിവിധ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ ബിരുദം നേടിയവരാണ് ഈ പരീക്ഷയിൽ പങ്കെടുത്തത്. അതിലാണ് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾ രാജ്യത്തെ മികച്ച നേട്ടം കൈവരിച്ചത്. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾ അധ്യാപനത്തിലും മികവിന്റെ കേന്ദ്രങ്ങളാണെന്നതിന്റെ സാക്ഷ്യം കൂടിയാണിത്. സ്വർണ മെഡൽ നേടിയ എല്ലാ വിദ്യാർത്ഥികളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

എൻഡോക്രൈനോളജിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. വി. കാർത്തിക്, നെഫ്രോളജിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. രഞ്ജിനി രാധാകൃഷ്ണൻ, ഫോറൻസിക് മെഡിസിനിൽ തൃശൂർ മെഡിക്കൽ കോളേജിലെ ഡോ. രഹ്നാസ് അബ്ദുൾ അസീസ്, മൈക്രോബയോളജിയിൽ തൃശൂർ മെഡിക്കൽ കോളേജിലെ ഡോ. ടി.പി. സിതാര നാസർ, ന്യൂറോളജിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ. അജിത അഗസ്റ്റിൻ, മെഡിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ. പി.ഡി. നിതിൻ, ഇ.എൻ.ടി. വിഭാഗത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോ. വി.എ. ഹംനാസ് എന്നിവരാണ് സ്വർണ മെഡൽ നേടിയത്.

അന്തർദേശീയ രംഗത്ത് ഏറെ മൂല്യമുള്ളതാണ് ഈ ബിരുദം. ഒരു സംസ്ഥാനത്ത് ദേശീയ തലത്തിൽ ഇത്രയേറെ സ്വർണ മെഡലുകൾ അതും സർക്കാർ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കുന്നത് ഇതാദ്യമായാണ്. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ മികവാണ് ഇതിലൂടെ വെളിവാകുന്നത്. മേയ് 10ന് ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ച് നടക്കുന്ന കോൺവക്കേഷനിൽ രാഷ്ട്രപതി സ്വർണ മെഡലുകൾ സമ്മാനിക്കും.

വളർത്തുമൃഗങ്ങളുമൊത്തുള്ള ഇരുചക്രവാഹന യാത്രകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കി മോട്ടോർ വാഹന വകുപ്പ്. വളർത്തുമൃഗങ്ങളുമൊത്തുള്ള യാത്ര ആഹ്ലാദകരമായ അനുഭവമാണെങ്കിലും ഇരുചക്രവാഹനങ്ങളുടെ കാര്യം വരുമ്പോൾ, അത് അവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഗുരുതരമായ അപകടസാധ്യതകൾ ഉണ്ടാക്കും.

ഇരുചക്രവാഹനങ്ങളിൽ വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നത് അപകടകരമാകുന്നത് എന്തുകൊണ്ടാണെന്നും അവയുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കാമെന്നും നോക്കാം.

അപകടങ്ങൾ:

1.പരിക്കിന്റെ അപകടസാധ്യത: ഇരുചക്രവാഹനങ്ങൾക്ക് വലിയ വാഹനങ്ങളുടെ സ്ഥിരതയും സുരക്ഷാ സവിശേഷതകളും ഇല്ല. പെട്ടെന്നുള്ള സ്റ്റോപ്പുകൾ, തിരിവുകൾ, അല്ലെങ്കിൽ അപകടങ്ങൾ എന്നിവ വളർത്തുമൃഗങ്ങളെ പരിക്കേൽപ്പിക്കുന്നു.

2.ശ്രദ്ധക്കുറവ് : വളർത്തുമൃഗങ്ങൾ പ്രവചനാതീതമായേക്കാം, അത് റൈഡറുടെ ശ്രദ്ധ വ്യതിചലിപ്പിച്ചേക്കാം, ഇത് അപകടങ്ങളിലേക്ക് നയിച്ചേക്കാം.

3.മലിന വായു ശ്വസനം : ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത് വളർത്തുമൃഗങ്ങളെ കടുത്ത ചൂട്, തണുപ്പ്, കാറ്റ്, മഴ തുടങ്ങിയ വിവിധ കാലാവസ്ഥകൾക്ക് വിധേയമാക്കുന്നു, ഇത് അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

4.നിയന്ത്രണങ്ങളുടെ അഭാവം: ശരിയായ നിയന്ത്രണങ്ങളില്ലാതെ, വളർത്തുമൃഗങ്ങൾക്ക് എളുപ്പത്തിൽ ചാടുകയോ വാഹനത്തിൽ നിന്ന് വീഴുകയോ ചെയ്യാം. ഗുരുതരമായ പരിക്കുകൾ അല്ലെങ്കിൽ മരണം വരെ സംഭവിക്കാം.

ഇരുചക്രവാഹനങ്ങളിൽ വളർത്തുമൃഗങ്ങളെ എങ്ങനെ സുരക്ഷിതമായി കൊണ്ടുപോകാമെന്നു നോക്കാം.

1.നല്ലൊരു പെറ്റ് ക്യാരിയർ –
മോട്ടോർ സൈക്കിൾ അല്ലെങ്കിൽ സ്‌കൂട്ടർ ഗതാഗതത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത സുരക്ഷിതവും നന്നായി വായുസഞ്ചാരമുള്ളതുമായ പെറ്റ് കാരിയർ തിരഞ്ഞെടുക്കുക. വാഹനത്തിൽ ഘടിപ്പിക്കാൻ സുരക്ഷിതമായ ഫാസ്റ്റണിംഗുകൾ ഉണ്ടെന്ന് ഉറപ്പാക്കുക.

2.വലിപ്പം പ്രധാനം: നിങ്ങളുടെ വളർത്തുമൃഗത്തിന് നിൽക്കാനും തിരിയാനും സുഖമായി കിടക്കാനും മതിയായ ഇടം നൽകുന്ന ഒരു കാരിയർ തിരഞ്ഞെടുക്കുക. ഇതിന് വായുസഞ്ചാരത്തിനും ദൃശ്യപരതയ്ക്കും വേണ്ടിയുള്ള തുറസ്സുകളും ഉണ്ടായിരിക്കണം.

3.സുരക്ഷിതമായ നിയന്ത്രണങ്ങൾ: സവാരിക്കിടയിൽ നിങ്ങളുടെ വളർത്തുമൃഗങ്ങൾ അമിതമായി സഞ്ചരിക്കുന്നത് തടയാൻ കാരിയറിനുള്ളിൽ ഹാർനെസുകളോ സുരക്ഷാ സ്ട്രാപ്പുകളോ ഉപയോഗിക്കുക. ഈ നിയന്ത്രണങ്ങൾ വളരെ ഇറുകിയതോ നിയന്ത്രിതമോ അല്ലെന്ന് ഉറപ്പാക്കുക.

4.ചെറിയ തയ്യാറെടുപ്പുകൾ –
ദീർഘദൂര യാത്രകൾ ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങളുടെ വളർത്തുമൃഗത്തെ ക്രമേണ കാരിയറുമായി അടുപ്പിക്കുക, ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിന്റെ അനുഭൂതി അനുഭവിക്കാൻ അവരെ സഹായിക്കുന്നതിന് ചെറിയ യാത്രകളിൽ നിന്ന് ആരംഭിക്കുക.

5.കാലാവസ്ഥാ പരിഗണനകൾ:
കാലാവസ്ഥാ സാഹചര്യങ്ങൾ ശ്രദ്ധിക്കുകയും നിങ്ങളുടെ വളർത്തുമൃഗത്തെ തീവ്രമായ താപനിലയിൽ നിന്ന് സംരക്ഷിക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുക. ചൂടുള്ള കാലാവസ്ഥയിൽ മതിയായ വായുസഞ്ചാരവും തണലും നൽകുക.

6.പതിവ് ഇടവേളകൾ: നീണ്ട സവാരികളിൽ ഇടയ്ക്കിടെ ഇടവേളകൾ എടുക്കുക, നിങ്ങളുടെ വളർത്തുമൃഗത്തിന് കാലുകൾ നീട്ടാനും ജലാംശം നൽകാനും ആവശ്യമെങ്കിൽ സ്വയം ആശ്വാസം നൽകാനും അനുവദിക്കുക. അവരെ ഒരിക്കലും വാഹനത്തിൽ ശ്രദ്ധിക്കാതെ വിടരുത്.

7.അശ്രദ്ധ ഒഴിവാക്കുക: അപകട സാധ്യത കുറയ്ക്കുന്നതിന് നിങ്ങളുടെ വളർത്തുമൃഗത്തോടൊപ്പം സവാരി ചെയ്യുമ്പോൾ റോഡിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ വളർത്തുമൃഗത്തെ ഞെട്ടിക്കുന്നതോ അസ്ഥിരപ്പെടുത്തുന്നതോ ആയ പെട്ടെന്നുള്ള ചലനങ്ങളോ തിരിവുകളോ ഒഴിവാക്കുക

പോപ് കോൺ കഴിക്കാൻ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ്. രുചി മാത്രമല്ല ഇതിന് ആരോഗ്യ ഗുണവും ഏറെയുണ്ട്. പോപ് കോണിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് ധാന്യങ്ങൾ പ്രധാന പങ്കു വഹിക്കുന്നു. പോപ് കോൺ എന്നത് ഒരു മുഴുവൻ ധാന്യ ഭക്ഷണമാണ്. നാരുകളുടെ മികച്ച ഉറവിടം കൂടിയാണിത്. ദഹനം മെച്ചപ്പെടുത്താനും ഇത് കഴിക്കുന്നത് നല്ലതാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കും കഴിക്കാൻ പറ്റുന്ന മികച്ച ഒരു ഭക്ഷണമാണിത്.

പോളിഫെനോൾ ഉൾപ്പെടെയുള്ള നിരവധി ആന്റിഓക്സിഡന്റുകളാണ് പോപ്പ് കോണിൽ അടങ്ങിയിരിക്കുന്നത്. ഫ്രീ റാഡിക്കലുകൾ മൂലം ഉണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ശരീരത്തിന് സംരക്ഷണമേകുന്നു. പോപ്കോൺ തയ്യാറാക്കാൻ ഉപയോഗിക്കുന്നത് ചോളം എന്ന ധാന്യമാണ്. ചോളത്തിൽ ഗ്ലൂട്ടൻ അടങ്ങിയിട്ടില്ല. ഗ്ലൂട്ടൻ രഹിത ഭക്ഷണം കഴിക്കേണ്ടവർക്ക് ഏറ്റവും മികച്ച ഒരു ഓപ്ഷൻ കൂടിയാണിത്.

പോപ്കോൺ കഴിച്ച ഒരാൾക്ക് അത്ര പെട്ടെന്ന് ഒന്നും വിശപ്പ് തോന്നില്ല. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത കുറയ്ക്കും. കൊഴുപ്പ് അടങ്ങിയിട്ടില്ലെന്നതാണ് ഈ ഭക്ഷണത്തിന് മറ്റൊരു സവിശേഷത.

അന്തരീക്ഷ താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ എല്ലാവരും അതീവജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ജില്ല ദുരന്തനിവാരണ അതോറിറ്റി ചെർമാനായ ജില്ല കലക്ടർ എൻ ദേവിദാസ്. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ നിർദേശങ്ങൾ പാലിക്കണമെന്നും അറിയിച്ചു.

പകൽ 11 മണിമുതൽ വൈകുന്നേരം 3 വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കാൻ ഇടനൽകരുത്. പരമാവധി ശുദ്ധജലം ദാഹമില്ലെങ്കിലും കുടിക്കണം. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കുക. അയഞ്ഞ, ഇളംനിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ വേണം. കുടയോ തൊപ്പിയോ ഉപയോഗിക്കുകയുമാകാം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗവുമാകാം. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപകേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്ത സാധ്യത കണക്കിലെടുത്ത് ഫയർ ഓഡിറ്റ് നടത്തി സുരക്ഷാ മുൻകരുതൽ ഉറപ്പാക്കും. ഇവയോട് ചേർന്ന്താമസിക്കുന്നവരും സ്ഥാപനങ്ങൾനടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം.

കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന്താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേകം ജാഗ്രതപാലിക്കണം. കാട്ടുതീ വനം വകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്.പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം അതത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും ഉറപ്പാക്കണം.

കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങളാൽ അവശതഅനുഭവിക്കുന്നവർ തുടങ്ങിയവിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണവിതരണം നടത്തുന്നവർ ഉച്ചസമയത്ത് (ഒരു മണി മുതൽ മൂന്ന് വരെ) സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഇതേസമയത്തു കുടകൾ ഉപയോഗിക്കണം, നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.

പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തണം. 11 മുതൽ 3 മണി വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കാം.

യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമം ഉറപ്പാക്കണം, വെള്ളം കരുതണം. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലിസമയം ക്രമീകരിക്കണം. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടരുത്. മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടാനുംപാടില്ല. മൃഗങ്ങൾക്കും പക്ഷികൾക്കും വെള്ളം ലഭ്യമാക്കാം. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തിയിട്ട് പോകരുത്.

ജലം പാഴാക്കാതെ ഉപയോഗിക്കണം. മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കുകയുംവേണം. അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും വേണം. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യണമെന്നും ജില്ലാ കലക്ടർ ഓർമിപ്പിച്ചു.