കൊടകര കുഴൽപ്പണ കവർച്ചാക്കേസ്;ധർമരാജന് ആർഎസ്എസ് ബന്ധമുണ്ടെന്ന് തൃശൂർ എസ്‌പി

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാക്കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ നിർണായക വെളിപ്പെടുത്തൽ. കേസിലെ പരാതിക്കാരനായ കോഴിക്കോട്ടെ അബ്‌കാരി ധർമരാജന് ആർഎസ്എസ് ബന്ധമുണ്ടെന്ന് തൃശൂർ എസ്‌പി ജി പൂങ്കുഴലി മാദ്ധ്യമങ്ങളോട് പറഞ്ഞു. ധർമരാജൻ ആർഎസ്എസ്‌ അനുഭാവിയാണെന്നും ഇയാൾക്ക് പണം നൽകിയവരെക്കുറിച്ച് വ്യക്‌തമായി അറിയില്ലെന്നും അത് അന്വേഷിച്ചു വരികയാണെന്നും എസ്‌പി പറഞ്ഞു.

പ്രതികളിൽനിന്ന് കണ്ടെടുത്ത പണം പരാതിയിൽ പറഞ്ഞതിലേറെയുണ്ട്. അതിനാൽ എത്രരൂപയാണ് തട്ടിയെടുത്തതെന്ന കാര്യത്തിൽ ഇനിയും വ്യക്‌തത വരാനുണ്ട്. ധർമരാജന് എവിടെനിന്നാണ് പണം ലഭിച്ചതെന്ന കാര്യത്തിലും വ്യക്‌തത വരണം.കൂടുതൽ പേരെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു കൊണ്ടിരിക്കുകയാണെന്നും എസ്‌പി വിശദീകരിച്ചു. കോഴിക്കോട്ടെ അബ്‌കാരിയായ ധർമരാജൻ കൊടുത്തുവിട്ട 25 ലക്ഷം രൂപ കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തതെന്ന കാര്യത്തിൽ ഇനിയും വ്യക്‌തത വരാനുണ്ട്.

ധർമരാജന് എവിടെനിന്നാണ് പണം ലഭിച്ചതെന്ന കാര്യത്തിലും വ്യക്‌തത വരണം. കൂടുതൽ പേരെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു കൊണ്ടിരിക്കുകയാണെന്നും എസ്‌പി വിശദീകരിച്ചു. കോഴിക്കോട്ടെ അബ്‌കാരിയായ ധർമരാജൻ കൊടുത്തുവിട്ട 25 ലക്ഷം രൂപ കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തെന്നായിരുന്നു പരാതി. ധർമരാജനും ഡ്രൈവർ ഷംജീറുമാണ് സംഭവത്തിൽ പരാതി നൽകിയത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കാറിൽ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഏഴുപേരെ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തു. അഞ്ച് പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.