ടൂറിസം സ്വപ്നങ്ങൾക്ക് പുതിയ കരുത്തായി സീപ്ലെയ്ൻ സർവ്വീസ്; മാട്ടുപ്പെട്ടി ഡാമിൽ ലാൻഡ് ചെയ്തു

കൊച്ചി: സംസ്ഥാനത്തെ ടൂറിസം സ്വപ്നങ്ങൾക്ക് പുതിയ കരുത്തായി സീപ്ലെയ്ൻ സർവ്വീസ്. ബോൾഗാട്ടിയിൽ നിന്ന് പറയുന്നയർന്ന സീപ്ലെയിൻ മാട്ടുപ്പെട്ടി ഡാമിൽ ലാൻഡ് ചെയ്തു. സീപ്ലെയ്‌നിന്റെ പരീക്ഷണപ്പറക്കൽ വിജയകരമായി. മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി രാജീവ്, വി ശിവൻകുട്ടി എന്നിവർ ഫള്ാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് മന്ത്രിമാർ സീപ്ലെയിനിൽ യാത്ര ചെയ്യുകയും ചെയ്തു.

സീപ്ലെയിൻ ജനകീയ പദ്ധതിയാക്കാനാണ് സർക്കാർ നീക്കം. സാധാരണക്കാർക്കും ഉപയോഗപ്രദമാകുന്ന രീതിയിൽ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സീപ്ലെയിൻ വിനോദ സഞ്ചാരവകുപ്പിന്റെ കുതിപ്പിന് വേഗത വർധിപ്പിക്കും. പദ്ധതി കൂടുതലിടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടൂറിസത്തിനു പുറമേ മെഡിക്കൽ ആവശ്യങ്ങൾക്കും വിഐപികൾക്കും ഉദ്യോഗസ്ഥ4ക്കും അവശ്യഘട്ടങ്ങളിൽ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും സീ പ്ലെയിൻ പ്രയോജനപ്പെടുത്താം. ടൂറിസം ഓപ്പറേറ്റ4മാരെയും ജനങ്ങളെയും പദ്ധതിയുടെ സാധ്യത ബോധ്യപ്പെടുത്തുന്ന ഡെമോ സർവീസ് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. റീജിയണൽ കണക്ടിവിറ്റി സ്‌കീമിന്റെ ഭാഗമായാണ് പദ്ധതി. ആന്ധ്രപ്രദേശിലെ പ്രകാശം ബാരേജിൽ ശനിയാഴ്ച (നവംബർ 9) ഉദ്ഘാടനം ചെയ്യപ്പെട്ട ആംഫീബിയസ് എയർക്രാഫ്റ്റാണ് (കരയിലും വെള്ളത്തിലും ഇറങ്ങുന്ന വിമാനം) കേരളത്തിലെത്തിയത്.