എഡിജിപി പി വിജയനെ ഇന്റലിജൻസ് വിഭാഗം മേധാവിയായി നിയമിച്ചു; ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാന ഇന്റലിജൻസ് വിഭാഗം മേധാവിയായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ എഡിജിപി പി വിജയനെ നിയമിച്ചു. ഇതുസംബന്ധിച്ച നിർണായക ഉത്തരവ് സർക്കാർ പുറത്തിറക്കി. മുൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ടിനെ തുടർന്ന് സസ്‌പെൻഡ് ചെയ്ത ഉദ്യോഗസ്ഥനാണ് എഡിജിപി പി വിജയൻ. നിലവിൽ അദ്ദേഹം പൊലീസ് അക്കാദമി ഡയറക്ടറാണ്.

ഇന്റലിജൻസ് വിഭാഗം മേധാവി മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറിയതോടെയാണ് പകരം പി വിജയനെ നിയമിച്ചിരിക്കുന്നത്. പൊലീസ് അക്കാദമി ഡയറക്ടറായി എറണാകുളം റേയഞ്ച് ഐജി എ അക്ബറിനെയും നിയമിച്ചു. കോഴിക്കോട്ടെ ട്രെയിനിന് തീയിട്ട കേസിലെ പ്രതിയുടെ യാത്രാ വിവരങ്ങൾ ചോർത്തിയെന്നായിരുന്നു പി വിജയനെതിരായ ആരോപണം. എന്നാൽ, എംആർ അജിത് കുമാറിന്റെ കണ്ടെത്തൽ അന്വേഷണത്തിൽ തള്ളിയിരുന്നു. തുടർന്ന് പി വിജയനെ സർവീസിൽ തിരിച്ചെടുക്കുകയായിരുന്നു.