സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫികോയ്ക്കുനേരെ വധശ്രമം; അക്രമി പിടിയിൽ

ബ്രാറ്റിസ്‌ലാവ: സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫികോയ്ക്കുനേരെ വധശ്രമം. അക്രമി അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്.

വെടിവെയ്പ്പിൽ അദ്ദേഹത്തിന് പരിക്കേറ്റു. തുടർന്ന് ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ആക്രമിയെ പിടികൂടിയതായി പോലീസ് അറിയിച്ചു. ഒന്നിലേറെ തവണ പ്രധാനമന്ത്രിയ്ക്ക് വെടിയേറ്റുവെന്നാണ് ചില പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അദ്ദേഹത്തിന് വയറിലും തലയ്ക്കുമാണ് പരിക്കേറ്റതെന്നും ആരോഗ്യനില ഗുരുതരമാണെന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയെൻ സ്ലോവാക്യൻ പ്രധാനമന്ത്രിയ്ക്കുനേരെയുണ്ടായ അക്രമത്തെ അപലപിച്ച് രംഗത്തെത്തി. സ്ലോവാക്യൻ തലസ്ഥാനമായ ബ്രാറ്റിസ്‌ലാവയിൽ നിന്ന് 150 കിലോമീറ്ററോളം വടക്കുകിഴക്കായി സ്ഥിയ്യുന്ന ഹാൻഡ്ലോവ നഗരത്തിൽ വെച്ചാണ് അക്രമണം നടന്നത്.