ജസ്‌ന തിരോധാന കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

തിരുവനന്തപുരം: ജസ്‌ന തിരോധാന കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ജസ്‌നയുടെ അച്ഛൻ ജയിംസ് ജോസഫ് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. സിജെഎം കോടതിയുടെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിധിയിൽ സന്തോഷമുണ്ടെന്നും അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും ജെസ്നയുടെ അച്ഛൻ ജെയിംസ് അറിയിച്ചു.

കേസ് ഡയറി കഴിഞ്ഞ ദിവസം സിബിഐ കോടതിയിൽ ഹാജരാക്കിയിരുന്നു. സീൽ ചെയ്ത കവറിൽ കേസുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളും കഴിഞ്ഞ ദിവസം ജെയിംസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് സി ബി ഐ അന്വേഷണ പരിധിയിൽ വന്നിരുന്നോ എന്ന് പരിശോധിച്ച ശേഷം ഇല്ലെന്ന് വ്യക്തമായതോടെയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

2018 മാർച്ച് 22 നാണ് സ്‌നയെ കാണാതായത്. പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിനിയാണ് ജസ്‌ന. മകൾ ജീവിച്ചിരിപ്പില്ലെന്നും തന്റെ അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ ലഭിച്ചുവെന്നുമാണ് അച്ഛൻ ജയിംസ് വ്യക്തമാക്കുന്നത്.