തെരഞ്ഞെടുപ്പിൽ അപര സ്ഥാനാർത്ഥികളെ നിയന്ത്രിക്കണം; ഹർജി ഉടൻ പരിഗണിക്കമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ അപര സ്ഥാനാർത്ഥികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഉടൻ പരിഗണിക്കാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് ഇക്കാര്യം അറിയിച്ചത്. മലയാളി സാമൂഹിക പ്രവർത്തകൻ സാബു സ്റ്റീഫനാണ് ഹർജി സമർപ്പിച്ചത്.

ഇത്തരം സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിയ്ക്കുന്നുവെന്നാണ് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ വി കെ ബിജു വ്യക്തമാക്കിയത്. തുടർന്ന് ഉടനടി ഹർജി പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.

കേരളത്തിൽ ഉൾപ്പെടെയുള്ള അപരസ്ഥാനാർത്ഥികളുടെ വിഷയം ഉയർത്തിക്കാട്ടിയാണ് ഹർജി. ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ഹർജി കോടതി പരിഗണിക്കാനൊരുങ്ങുന്നത്. അതേസമയം, വിവിപാറ്റുകൾ പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയിൽ ഹർജി എത്തിയിരുന്നു. എന്നാൽ, ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു.