കൊല്ലം: അഞ്ചാം തവണയാണ് ലോക്‌സഭയിലേക്ക് പാർട്ടി അവസരം നൽകുന്നതെന്ന് കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ. തന്നെപ്പോലെ പരിഗണന ലഭിച്ച ഒരാളും ഈ പാർട്ടിയിൽ ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആർഎസ്പി എന്ന ലേബലിലാണ് താൻ ഓരോ സ്ഥലത്തും ജയിച്ചത്. പാർട്ടിയുടെ തീരുമാനത്തിൽ 100 % കടപ്പാട് അറിയിക്കുന്നു. തീക്ഷ്ണമായ മത്സരം തന്നെ ഇടതുപക്ഷം കൊണ്ടുവരും. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം യുഡിഎഫിന് അനുകൂലമാണെന്നും രാഷ്ട്രീയ മത്സരം ആയി തന്നെയാണ് കാണുന്നതെന്നും അദ്ദേഹം അറിയിച്ചു.
കൊല്ലത്ത് വീണ്ടും മത്സരിക്കുന്നത് നല്ല ആത്മവിശ്വാസത്തോടെയാണ്. പ്രധാനമന്ത്രിയുടെ വിരുന്നുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദത്തിന് ആധാരമല്ലാത്ത വിഷയത്തെ പർവതീകരിക്കുകയാണ് സിപിഎം. ന്യൂനപക്ഷ വോട്ടുകളാണ് ലക്ഷ്യം. വരും ദിവസങ്ങളിൽ കൂടുതൽ ശക്തിയായി ആ ആരോപണം ഉണ്ടാകുമെന്ന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

