പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും ഭീകരവാദ പ്രവർത്തകരായി മാറിയെന്ന് മന്ത്രി പി രാജീവ്. പ്രതിപക്ഷ നേതാവ് കടലാസ് പോലും എറിയരുതെന്നുള്ളത് മാറ്റി പറയുന്നു എന്ന് പറഞ്ഞു. ഇരുമ്പ് വടിയും ഗോലികളുമാണ് മാറ്റി കൊടുത്തത് എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്സിന്റെ കുറ്റവിചാരണ സദസ്സിന് സ്വാഭാവിക മരണം സംഭവിച്ചു.
കോൺഗ്രസിനെ, ബഹിഷ്കരണം വല്ലാതെ ഒറ്റപ്പെടുത്തി. പാർട്ടിക്കുള്ളിൽ പോലും കെ.സുധാകരനും വി.ഡി സതീശനും പിന്തുണ നഷ്ടപ്പെട്ടു. കോൺഗ്രസ്സ് നേതാക്കൾ സമൂഹത്തിനു മുൻപിൽ പരിഹാസ്യരായി. കേരളം കുറച്ചു കൂടി പക്വതയുള്ള, നാടിനെ കുറിച്ച് ചിന്തിക്കുന്ന പ്രതിപക്ഷത്തെ അർഹിക്കുന്നു. ഇന്നലെയും ഗവർണർ പദവിയിൽ ഇരിക്കാൻ യോഗ്യൻ അല്ലെന്നു അദ്ദേഹം തെളിയിച്ചു. അധികാരത്തിൽ കടിച്ചു തൂങ്ങി ഇരുന്നു നയങ്ങൾ നിശ്ചയിക്കുന്നു. ഭരണഘടന ഗവർണർ സമയം കിട്ടുമ്പോൾ വായിച്ചു പഠിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

