പാര്‍ലമെന്റ് പുകസ്പ്രേ ആക്രമണത്തില്‍ മുഖ്യസൂത്രധാരന്‍ ലളിത് ഝായെന്ന് പൊലീസ്

പാര്‍ലമെന്റ് പുകസ്പ്രേ ആക്രമണത്തില്‍ മുഖ്യസൂത്രധാരന്‍ ലളിത് ഝായെന്ന് പൊലീസ്. സാമൂഹ്യ പ്രവര്‍ത്തകന്‍ ആണെന്നാണ് ഇയാളുടെ അവകാശവാദം. ഇയാള്‍ സാമ്യവാദി സുഭാഷ് സഭയുടെ ജനറല്‍ സെക്രട്ടറിയാണ്. വിപുലയമായ ബന്ധങ്ങൾ ബംഗാളിലെ പുരുലിയ, ഝാര്‍ഗ്രാം ജില്ലകളില്‍ ലളിത് ഝായ്ക്ക് ഉണ്ട്. ഝാ പുക ആക്രമണ സമയത്ത് പാര്‍ലമെന്റിന് സമീപത്തുണ്ടായിരുന്നു. വാട്‌സ്ആപ് വിഡിയോ വഴി ഉച്ചയ്ക്ക് 12.51 ന് നിലക് ഷാ ഐഷി എന്ന സുഹൃത്തിന് അയച്ചു.

വിഡിയോ രഹസ്യമാക്കി സൂക്ഷിക്കണമെന്നും മാധ്യമ വാര്‍ത്തകള്‍ കണ്ടോയെന്നും നിര്‍ദേശവും നല്‍കി. പ്രതികള്‍ പാര്‍ലമെന്റ് പുകയാക്രമണം ആസൂത്രണം ചെയ്തത് ഒന്നര വര്‍ഷം മുന്‍പ് മൈസൂരുവില്‍ വച്ചാണ്. പ്രതികള്‍ പരസ്പരം ബന്ധപ്പെട്ടത് ഭഗത് സിങ് ഫാന്‍ ക്ലബ് വഴിയാണ്. ആശയവിനിയമം നടത്തിയത് സിഗ്നല്‍ ആപ് വഴിയാണ് എന്നും പൊലീസ് പറഞ്ഞു.അതേസമയം സുരക്ഷ ചുമതലയുള്ള ഏഴു ഉദ്യോഗസ്ഥരെ പുകയാക്രമണത്തിന് പിന്നാലെ ലോക്‌സഭയിലെ സസ്‌പെന്‍ഡ് ചെയ്തു.