ശബരിമലയിലെ തിരക്കൊഴിവാക്കാൻ സ്പോട്ട് ബുക്കിം​ഗ് 5000 ആയി നിജപ്പെടുത്തണമെന്ന് ഹൈക്കോടതി

ശബരിമലയിലെ തിരക്കൊഴിവാക്കാൻ സ്പോട്ട് ബുക്കിം​ഗ് 5000 ആയി നിജപ്പെടുത്തണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. സുഗമമായ ദര്‍ശന സൗകര്യം ഭക്തര്‍ക്ക് ഒരുക്കണം.അധികം ആളുകളെ ക്യൂ കോംപ്ലക്‌സില്‍ പ്രവേശിപ്പിക്കരുത്.കുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുള്ളവരുടെ സുരക്ഷ പ്രധാനമാണ്. സന്നിധാനത്തെ ആള്‍ക്കൂട്ടം നിയന്ത്രിക്കണം. അധികം കെഎസ്ആർടിസി ബസുകള്‍ നല്‍കണം. അധികം ആളുകളെ ബസുകളില്‍ പ്രവേശിപ്പിക്കരുതെന്നും കോടതി നിർദേശിച്ചു. പ്രതിദിനം സ്‌പോട്ട് ബുക്കിംഗില്‍ റിവ്യൂ നടത്തണം.

ഇക്കാര്യങ്ങൾ നേരിട്ട് സംസ്ഥാന പൊലീസ് മേധാവി നിരീക്ഷിക്കണമെന്നും കോടതി പറഞ്ഞു. ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് 5,000 ആക്കണം, കൂടുതൽ ബസുകൾ നൽകണമെന്നും ഹൈക്കോടതി അറിയിച്ചു.700 പൊലീസുകാരെ ഒരു ഷിഫ്റ്റില്‍ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ അധികമായി വിന്യസിച്ചിട്ടുണ്ടെന്നും മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് മേല്‍നോട്ട ചുമതല നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.