തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രീം കോടതിയിൽ

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രീം കോടതിയിൽ. മഹുവ സുപ്രീം കോടതിയിലെത്തിയത് ലോക്സഭയിൽ നിന്നും അയോഗ്യയാക്കിയ പാർലമെൻ്റ് നടപടി ചോദ്യം ചെയ്താണ്. തന്റെ വാദം കേൾക്കാതെ നടപടിയെടുത്തത് ഭരണഘടനാ ലംഘനമാണെന്നും പുറത്താക്കാൻ പാർലമെന്റിന് അധികാരമില്ലെന്നുമാണ് മഹുവ ചൂണ്ടിക്കാട്ടുന്നത്. മോദിക്കെതിരെ പാർലമെന്റിലെ ഉറച്ച ശബ്ദമായിരുന്ന മഹുവ മൊയ്ത്രയെ, ചോദ്യം ചോദിക്കാൻ വ്യവസായിയില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിന്മേലാണ് പുറത്താക്കിയത്.

എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് ശരിവെച്ചായിരുന്നു മഹുവ മൊയ്ത്ര കുറ്റക്കാരിയെന്ന അസാധാരണ നടപടി. തന്നെ പുറത്താക്കുന്നത് പണം വാങ്ങിയെന്നതിന് ഒരു തെളിവ് പോലും ഇല്ലാതെയാണ് എന്ന് മഹുവ മൊയത്ര അന്ന് തന്നെ പറഞ്ഞിരുന്നു. എന്നാൽ എംപിമാരുടെ രഹസ്യ വിവരങ്ങള്‍ കൈമാറരുതെന്ന നിബന്ധന പാർലമെൻറിലുണ്ടെന്നും അത് മഹുവ മൊയ്ത്ര ലംഘിച്ചുവെന്നും ബിജെപി കുറ്റപ്പെടുത്തി. സ്പീക്കറുടെ നിലപാട് 2005ലെ കീഴ്വഴക്കാണ് പാർലമെൻറ് പിന്തുടരുന്നതെന്നായിരുന്നു . പാർലമെൻറിന്റെ ലോക്സഭക്ക് മഹുവയുടെ ലോക്സഭാഗത്വം റദ്ദാക്കാനുള്ള അധികാരം ഇല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. വ്യവസായി ഹീര നന്ദാനിയെ വിളിച്ചുവരുത്തുക പോലും ചെയ്യാതെയാണ് നടപടി സ്വീകരിച്ചത്.