കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റുമാർ. അരുൺ രാജേന്ദ്രനും എംജെ യദു കൃഷ്ണനും പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതരത്തിലുള്ള പ്രസ്താവനകളിൽ നിന്ന് കോൺഗ്രസ് നേതൃത്വം പിന്മാറണമെന്ന് ആവശ്യപ്പെട്ടു. ഇരുവരും ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.
ഇതിനോട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു തകർത്ത് നെറ്റി മുറിച്ചപ്പോൾ ഉണ്ടാകാത്ത ഒരു വൈകാരിക പ്രതികരണവും കാട്ടേണ്ടതില്ലെന്ന് യദു കൃഷ്ണൻ പറഞ്ഞു. സിപിഎം തന്നെയാണ് ഇത്തരം സമര രൂപത്തിലേക്ക് പ്രവർത്തകരെ എത്തിച്ചത് എന്നും യദു ഫേസ്ബുക്കിൽ കുറിച്ചു.സിപിഎമ്മിന്റെ ക്രിമിനൽ സംഘം ജനാധിപത്യ രീതിയിൽ സമരം നടത്തിയ കെഎസ്യു പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ, അതിനെതിരെ ചെറുത്തുനിൽപ്പ് തീർക്കാനും, പ്രതിഷേധം കടുപ്പിക്കുകയും തന്നെയാണ് വേണ്ടതെന്ന് അരുൺ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
കെഎസ്യു കോൺഗ്രസ് ഇടപെടലിനെ തുടർന്ന് നിലപാട് തിരുത്തിയിരുന്നു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഷൂ ഏറ് സമരത്തിനില്ലെന്നും ഷൂ ഏറ് സമരം പാർട്ടിയുടെ അറിവോടെയല്ലെന്നും പറഞ്ഞിരുന്നു. അതേസമയം വധ ശ്രമത്തിന് നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെഎസ്യു പ്രവർത്തകർക്കെതിരെ കേസെടുത്തു. ഐപിസി 308, 283, 353 വകുപ്പുകളാണ് കെഎസ്യു പ്രവർത്തകർക്കെതിരെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.