കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവീസ്; നടപടികളുമായി കേന്ദ്രം

ന്യൂഡൽഹി: കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവീസ് ആരംഭിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ . കേന്ദ്ര ഷിപ്പിംഗ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാളാണ് ഇക്കാര്യം അറിയിച്ചത്.

ഇക്കാര്യം സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ലോക് സഭയിൽ ഹൈബി ഈഡൻ എംപിയെ അറിയിക്കുകയായിരുന്നു അദ്ദേഹം. സർവീസ് നടത്താൻ താൽപ്പര്യമുള്ളവരിൽ നിന്ന് താത്പര്യ പത്രം ക്ഷണിച്ച് ഉടൻ പരസ്യം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ യാത്രാ കപ്പൽ സർവീസ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളെ സംബന്ധിച്ച് ഹൈബി ഈഡന്റെ ചോദ്യത്തിന് മറുപടി നൽകവെയായിരുന്നു മന്ത്രിയുടെ പരാമർശം.

ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ്, കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്, കേരള മാരിടൈം ബോർഡ്, നോർക്ക റൂട്ട്‌സ് എന്നിവയുമായി കപ്പൽ യാത്രയുടെ സാദ്ധ്യതകൾ ചർച്ച നടത്തിയിരുന്നു. കേരളത്തിനും ഗൾഫിനും ഇടയിൽ സർവീസ് തുടങ്ങുന്നതിനായി ഉടനടി കപ്പൽ നൽകാൻ കഴിയുന്നവർക്കും അനുയോജ്യമായ കപ്പലുകൾ കൈവശമുള്ളവർക്കും സർവീസ് നടത്താൻ താത്പര്യം പ്രകടപ്പിക്കുന്നവർക്കും ടെൻണ്ടറിൽ പങ്കെടുക്കാം.