കേരളത്തിന്റെ വായ്പാ പരിധി വര്‍ദ്ധിപ്പിക്കാനായി രാജ്യത്താകമാനം പ്രാബല്യത്തിലുളള പൊതു നിബന്ധനകളില്‍ ഇളവു വരുത്താന്‍ കഴിയില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റില്‍ വ്യക്തമാക്കി. പാർലമെന്റില്‍ മറുപടി നല്‍കിയത് എന്‍.കെ. പ്രേമചന്ദ്രന് എം.പി ക്കാണ്. ഒരു ശതമാനം കൂടി വായ്പാ അധികമായി എടുക്കാന്‍ നിലവിലെ വായ്പാപരിധിക്ക് പുറമെ കേരളത്തിന്റെ മൊത്ത ആഭ്യന്തര ചരക്ക് സേവന ഉല്പാദനത്തിന്റെ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു.ഇതിനകം തന്നെ പൊതു വിപണിയില്‍ നിന്നും കടമെടുക്കാനുളള പരിധിയില്‍ 23,852 കോടി രൂപയുടെ വായ്പ എടുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ സമയാസമയങ്ങളിലുളള ആവശ്യപ്രകാരം മറ്റ് സ്രോതസ്സുകളില്‍ നിന്നുളള വായ്പ സംസ്ഥാന എടുക്കാവുന്നതാണ്. 47762.58 കോടി രൂപയാണ് 2023-24 സാമ്പത്തിക വര്‍ഷത്തിലെ കേരളത്തിന്റെ മൊത്ത വായ്പാ പരിധി. അതില്‍ പൊതു വിപണി വായ്പ പരിധിയാണ് 29136.71 കോടി രൂപ.ബാക്കി തുക മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വായ്പാ പരിധിയാണെന്നും നിര്‍മല സീതാരാമന് പാര്‍ലമെന്റില്‍ വ്യക്തമാക്കി.

