പുത്തൂർ സുവോളജിക്കൽ പാർക്കിൽ നവകേരള സദസ്സിന് വേദിയൊരുക്കുന്നതിനെതിരായ ഹർജിയിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. ഹൈക്കോടതി വേദിയ്ക്കായി പാര്‍ക്ക് അനുവദിച്ചത് എന്തിനെന്ന് ചോദിച്ചു. മൃഗശാലയുടെ ആവശ്യത്തിന് മാത്രമായാണ് പാര്‍ക്കിന്റെ സ്ഥലം ഉള്ളത്. കോടതി, പാര്‍ക്കില്‍ വേദി അനുവദിക്കാനാകില്ലെന്ന് വാക്കാല്‍ പരാമര്‍ശം നടത്തി.
അതേസമയം, പാര്‍ക്കിംഗ് ഗ്രൗണ്ട് മാത്രമാണ് വേദിയ്ക്കായി ഉപയോഗിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു. വേദി കോടതി നിര്‍ദ്ദേശിച്ചാല്‍ മാറ്റാം. പരിപാടിക്ക് മൈക് ഉപയോഗിക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചു. പാർക്ക് ഡയറക്ടർ ശബ്ദ നിയന്ത്രണം ഉണ്ടെന്നും അറിയിച്ചിരിന്നു. 24 പക്ഷികൾ, 2 കടുവ എന്നിവയാണ് പാർക്കിൽ ഉള്ളത്. അതിനെ സംരക്ഷിത മേഖലയിൽ ആണ് പാർപ്പിച്ചിരിക്കുന്നത് എന്നും ഡയറക്ടർ അറിയിച്ചു.