വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സ്ഥാപിക്കാനുള്ള ക്രെയിനുകളുമായി വീണ്ടും കപ്പൽ എത്തി. വിഴിഞ്ഞത്ത് എത്തിയത് ചൈനയിൽ നിന്നെത്തിയ ഷെൻഹുവ 24 കപ്പലാണ്. ഇത്തവണ വിഴിഞ്ഞത്ത് ഇറക്കുന്നത് ആറ് ക്രെയിനുകളാണ്. ക്രെയിനുകളുമായി ആദ്യകപ്പൽ എത്തിയത് ഒക്ടോബർ 12-നാണ്. രണ്ടാമത്തെ കപ്പൽ നവംബർ ഒമ്പതിനും എത്തിയിരുന്നു. ഇത് മൂന്നാമത്തെ തവണയാണ് ക്രെയിനുകൾ വിഴിഞ്ഞത്ത് എത്തിക്കുന്നത്. ആറ് യാർഡ് ക്രെയിനുകളാണ് മൂന്നാമത്തെ കപ്പലിൽ വിഴിഞ്ഞത്ത് ഇറക്കാനായി ഉള്ളത്.
ഡിസംബർ 15ന് നാലാമത്തെ കപ്പൽ ഷെൻഹുവ-15 രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും മൂന്ന് യാർഡ് ക്രെയിനുകളുമായി എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.തുറമുഖത്തിന്റെ നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം ആറുമാസത്തിനുള്ളിൽ ഒന്നാംഘട്ടം കമ്മീഷൻ ചെയ്യാനാണ്. തുറമുഖത്തിന്റെ നിർമാണ് ചെലവായി ആകെ 7,700 കോടി രൂപയാണ് വരുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ടം പ്രവർത്തന സജ്ജമാകാൻ ആകെ 22 യാർഡ് ക്രെയിനുകളും എഴ് ഷിഫ്റ്റു ടു ഷോർ ക്രെയിനുകളുമാണ് ആവശ്യം.