ആലുവയിൽ അസഫാക്ക് ആലം കൊലപ്പെടുത്തിയ പെൺകുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതി പണം നൽകി പരിഹരിച്ച് ആരോപണവിധേയൻ

ആലുവയിൽ അസഫാക്ക് ആലം കൊലപ്പെടുത്തിയ പെൺകുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതി പണം നൽകി പരിഹരിച്ച് ആരോപണവിധേയൻ. 50,000 രൂപയായിരുന്നു ബാക്കി നല്കാനുണ്ടായിരുന്നത്. അത് തിരികെ നൽകിയതോടെ ഇനി പരാതിയില്ലെന്ന് കുടുംബം അറിയിച്ചു. ഒപ്പം നിന്ന മാധ്യമങ്ങൾക്ക് അവർ നന്ദി അറിയിക്കുകയും ചെയ്തു.മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെയാണ് കുടുംബം പരാതിയുമായി രംഗത്ത് വന്നത്.

1.20ലക്ഷം രൂപമുനീർ എന്നയാൾ തട്ടിയെടുത്തത് എന്നാണ് ആരോപണം. പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ ഇതിൽ 70,000 രൂപ തിരിച്ചു നൽകിയെന്നും ബാക്കി തുക നൽകിയില്ലെന്നും കുട്ടിയുടെ അച്ഛൻ പറയുന്നു. എന്നാൽ താനും ഭർത്താവും അവരിൽനിന്ന് പണം കൈപ്പറ്റിയിട്ടില്ലെന്നും എന്തടിസ്ഥാനത്തിലാണ് ആരോപണം എന്നറിയില്ലെന്നും മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ഹസീന മുനീർ പറഞ്ഞു. വാർത്ത കളവാണെന്ന് പറയുവനയായി ഇവർ അവരോട് ആവശ്യപ്പെട്ടെങ്കിലും കളവ് പറയാൻ കഴിയില്ലെന്ന് കുട്ടിയുടെ അച്ഛൻ മറുപടിനൽകി. ഇതിനു പിന്നാലെയാണ് ബാക്കി പണം കൂടി നൽകി ആരോപണവിധേയൻ തടിയൂരിയത്.
.