റായ്പുർ: ഛത്തീസ്ഗഡിൽ ബിജെപി സ്ഥാനാർഥി കൊല്ലപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സ്ഥാനാർത്ഥി കൊല്ലപ്പെട്ടത്. ബിജെപി ഉപാധ്യക്ഷനുമായ രത്തൻ ദുബെയാണ് കൊല്ലപ്പെട്ടത്. നാരായൺപുർ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു ദുബെ
മാവോയിസ്റ്റുകളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം ഉണ്ടായത്. കൗശൽനർ മാർക്കറ്റ് പ്രദേശത്തുവച്ച് അജ്ഞാതർ വെടിവച്ചു കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
തിരഞ്ഞെടുപ്പിനു മൂന്നു ദിവസം മാത്രം ശേഷിക്കെയാണ് സ്ഥാനാർഥി കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി ബസ്തർ റേഞ്ച് ഐജി പി സുന്ദർരാജ് അറിയിച്ചു.

