വാഷിങ്ടൺ: ഇസ്ലാമോഫോബിയയെ നേരിടാനുള്ള നടപടികൾ സ്വീകരിച്ച് അമേരിക്കൻ സർക്കാർ. ഗാസയിലെ ഇസ്രായേൽ സൈനിക ആക്രമണത്തെ പിന്തുണച്ചതിൽ അമേരിക്കയിലെ മുസ്ലിം വിഭാഗങ്ങൾക്കിടയിൽ നിന്നുള്ള എതിർപ്പിനെ മറികടക്കാനാണ് ജോ ബൈഡൻ സർക്കാരിന്റെ പുതിയ നീക്കം.
ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിന് ദേശീയതലത്തിൽ നയം രൂപീകരിക്കാൻ സർക്കാർ പദ്ധതിയിടുന്നു. ഇസ്ലാമോഫോബിയയുടെയും അതിന്റെ എല്ലാ രൂപത്തിലുള്ള വിദ്വേഷത്തിന്റെയും വിപത്തിനെ നേരിടാൻ നിയമനിർമ്മാതാക്കളെയും അഭിഭാഷക ഗ്രൂപ്പുകളെയും മറ്റ് കമ്മ്യൂണിറ്റി നേതാക്കളെയും ഭരണകൂടവുമായി സഹകരിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിട്ടുള്ളത്. ഏത് മത വിശ്വാസമായാലും ഓരോ അമേരിക്കക്കാരനും സുരക്ഷിതമായി ജീവിക്കാനും ഭയപ്പെടാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാൻ പ്രവർത്തിക്കുന്നത് തുടരുമെന്ന് വൈറ്റ് ഹൗസ് വിശദീകരിച്ചു.

