സിപിഎം ഉന്നത നേതാക്കൾ നടത്തിയ തട്ടിപ്പിനെ ന്യായീകരിച്ച് എം വി ഗോവിന്ദൻ സ്വയം പരിഹാസ്യനാവുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷണ് കെ സുരേന്ദ്രൻ. കരുവന്നൂർ ബാങ്കിൽ നടന്ന 500 കോടിയുടെ കള്ളപ്പണം വെളുപ്പിക്കലിനെ ഗോവിന്ദൻ പരസ്യമായി ന്യായീകരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മർദ്ദനവും ഇരവാദവുമെല്ലാം സിപിഎമ്മിന്റെ തിരക്കഥയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിന്റെ ഏജൻസി തട്ടിപ്പുകാർക്കൊപ്പമാണ് അതുകൊണ്ടാണ് സിപിഐലെ നേതാക്കൾക്ക് പോലും ഇ ഡി അന്വേഷണം ആവശ്യപ്പെടേണ്ടി വന്നത്. കേന്ദ്ര സഹകരണ ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ ശ്രെമിക്കുന്നു എന്നഗോവിന്ദന്റെ വാക്കുകൾ മറുപടി അർഹിക്കുന്നില്ല മടിയിൽ കനമുള്ളതു കൊണ്ടാണ് സിപിഎം ആഭ്യന്തര മന്ത്രിയെ ഭയക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരിമണൽ മുതലാളിയുടെ മാസപ്പടി ലിസ്റ്റിൽ ഉള്ള പി വി പിണറായി വിജയൻ തന്നെയാണെന്ന് അറിഞ്ഞിട്ടും അല്ലെന്നു പറയുന്നത് ഇരുട്ട് കൊണ്ട് ഒറ്റയടക്കുന്നതിനു തുല്യമാണ്. കേരളത്തിൽ വ്യവസായം തുടങ്ങാനുളള തടസ്സം നീക്കാനാണ് മുഖ്യമന്ത്രിക്കും മകൾക്കും മറ്റു നേതാക്കൾക്കും പണം നൽകിയത് അതിനെയാണ് പച്ചമലയാളത്തിൽ കൈക്കൂലി എന്ന് പറയുന്നത് എന്നും സുരേന്ദ്രൻ ആരോപിച്ചു. ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ഗോവിന്ദൻ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .