പിഎം കിസാൻ സമ്മാൻ നിധി: കേരളത്തിൽ 2.40 ലക്ഷം കർഷകർക്ക് ആനുകൂല്യമില്ല.

സംസ്ഥാനത്ത് പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി അംഗങ്ങളായ 2.ലക്ഷത്തിലധികം കർഷകർക്ക് ആനുകൂല്യം ലഭിക്കുന്നില്ല. ബാങ്ക് അക്കൗണ്ട് ആധാർബന്ധിതമല്ലാത്തതാണു കാരണം. ആനുകൂല്യം മുടങ്ങിയവർ ഏറ്റവും കൂടുതൽ തൃശൂർ ജില്ലയിലാണ്. 34,689പേരാണ് അവിടെയുള്ളത്. . ആലപ്പുഴയിൽ 21,656 പേർക്കും തിരുവനന്തപുരത്ത് 20,846 പേർക്കും ആനുകൂല്യം ലഭിക്കുന്നില്ല.
2 ഹെക്ടർ വരെ കൃഷിഭൂമിയുള്ള ചെറുകിട കർഷകർക്ക് വർഷത്തിൽ 3 തവണയായി 2000 രൂപ വീതം അക്കൗണ്ടിൽ ലഭിക്കുന്ന പദ്ധതിയാണിത്. സംസ്ഥാനത്ത് ആകെ 23 ലക്ഷം കർഷകരാണു പദ്ധതിയിലുള്ളത്. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ ആനുകൂല്യം നൽകൂവെന്ന് ഈയിടെയാണു കേന്ദ്ര സർക്കാർ തീരുമാനിച്ചത്.മാറിമാറി വന്ന സർക്കാരുകൾ ഈ മേഖലയിലെ ചൂഷണങ്ങളെ നിയന്ത്രിക്കാൻ ക്രിയാത്മകമായി ഇടപ്പെട്ടിട്ടില്ല. സർക്കാർ തലത്തിൽ സംഭരിക്കുന്ന ഉൽപ്പന്നത്തിന്റെ പണം ലഭിക്കാൻ തന്നെ സമയമെടുക്കുമ്പോൾ കർഷകർ ആരോട് പരാതി പറയും
ആനുകൂല്യങ്ങളുടെ കണക്കെടുത്താൽ കൃഷിയോളം ലാഭമുള്ള മറ്റൊരു മേഖലയില്ല. എന്നാൽ യാഥാർത്ഥ്യം മറിച്ചാണ്. അർഹരിലേക്കെത്താതെ പോകുകയോ യഥാസമയം ലഭിക്കാതെ പോകുകയോ ചെയ്യുന്ന ആനുകൂല്യങ്ങൾ തന്നെയാണ് പ്രധാന പ്രശ്നം. ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് കർഷകരെ ആകർഷിക്കുകയും അവ യഥാസമയം നൽകാതെ അവരെ നിരാശരാക്കുകയും ചെയ്യുന്ന സർക്കാർ നിലപാടുകൾ തിരുത്തപ്പെടേണ്ടതാണ്. ഇത്തരം അവസ്ഥകളെ മറികടക്കാൻ
ആനുകൂല്യത്തിനായി കർഷകർ ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ അടക്കമുള്ളവ കൈകാര്യം ചെയ്യാൻ ശേഷിയുള്ള സംവിധാനമാണ് ഒരുക്കേണ്ടത്. പാടശേഖരസമിതികളിലും സഹായസംഘങ്ങളിലും അംഗമായ കർഷകർ കൃഷിഭവനിൽ രജിസ്ട്രേഷൻ നടത്തുന്നുണ്ട്. ഇവർക്ക് രജിസ്ട്രേഷൻ നമ്പറുമുണ്ട്. എന്നാൽ, സബ്സിഡികൾ, കാർഷികാനുകൂല്യങ്ങൾ, യന്ത്രോപകരണവിതരണം, സാങ്കേതികവിദ്യ കൈമാറൽ, ഉത്പന്ന വിളവെടുപ്പ്, വിപണി കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങളെ ഒരേ കുടക്കീഴിൽ ഏകോപിപ്പിക്കുന്ന സംവിധാനമില്ലെന്ന് കർഷകർ പറയുന്നു. ഇത് നടപ്പായാൽ കൃഷിഭവനുകളിൽ നിലവിലുള്ള ജോലിഭാരം പകുതിയിലധികമായി കുറയും. സർക്കാർതലത്തിൽ പ്രത്യേക ഏജൻസിയെ ഇതിനായി നിയോഗിക്കണമെന്നും ആവശ്യമുയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആധാർ സീഡിങ് നടത്തിയ കർഷകരുടെ അക്കൗണ്ടുകളിലേക്ക് ഏപ്രിൽ – ജൂലൈ കാലയളവിൽ 311 കോടി രൂപ കേന്ദ്രം നൽകി.ആധാർബന്ധിത അക്കൗണ്ട് ആരംഭിക്കാൻ കർഷകരെ സഹായിക്കുന്നതിന് കേന്ദ്രം തപാൽ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ ഈ മാസം 30നു മുൻപ് അക്കൗണ്ട് തുടങ്ങിയാൽ ഒക്ടോബറിൽ വിതരണം ചെയ്യുന്ന തുകയും മുടങ്ങിയ ഗഡുക്കളും ലഭിക്കും. ആധാർ നമ്പർ, ഒടിപി) ലഭിക്കാനുള്ള മൊബൈൽ ഫോൺ, അക്കൗണ്ട് തുറക്കാൻ 200 രൂപ എന്നിവയുമായി പോസ്റ്റ് ഓഫിസിലെത്തുകയോ പോസ്റ്റ്മാനെ സമീപിക്കുകയോ ചെയ്യണം. എന്നാൽ ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കാതെ വരുമ്പോൾ കർഷകർ നേരിടുന്ന പ്രതിസന്ധി വളരെ വലുതാണ്. നിരവധി പദ്ധതികൾ പ്രാബല്യത്തിലാവുന്നതല്ല പ്രാധാന്യം അവ നടപ്പിലാകുന്നുണ്ടോ അർഹതപ്പെട്ട ഇടങ്ങളിലേക്ക് എത്തുന്നുണ്ടോ എന്നതാണ് അറിയേണ്ടത്