ഇന്ത്യ മുന്നണിയെന്ന പ്ലാറ്റ് ഫോം ആവാം എന്നാലതിന്റെ സംഘടനാ രൂപത്തോട് യോജിപ്പില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യ ഏകോപന സമിതി എന്നത് സംഘടനാ രൂപമാണ് അതിനോട് യോജിപ്പില്ല എന്നാൽ ഇന്ത്യ മുന്നണിയുടെ ചർച്ചകളിൽ സിപിഎം നേതാക്കൾ പങ്കെടുക്കും എന്നും അദ്ദേഹം അറിയിച്ചു. സിപിമ്മിൽ പൊതു അഭിപ്രായമാണ് ബാധകം അല്ലാതെ സംസ്ഥാനത്തിനോ ആൾക്കോ മാത്രമായി പ്രത്യേക തീരുമാനത്തിലെത്തില്ല എന്നുമദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഇന്ത്യ മുന്നണിയുടെ ഏകോപന സമിതിയിലേക്ക് സിപിഎം നേതാക്കളെ പറഞ്ഞയക്കേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഇ ഡി റെയിഡുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരണം നടത്തിയിരുന്നു. നോട്ട് നിരോധന ഘട്ടത്തിൽ സഹകരണ മേഖലയെ തകർക്കാൻ ശ്രമം നടന്നെന്നും ഇപ്പോൾ സഹകരണ മേഖലയെ മൊത്തത്തിൽ ആക്ഷേപിക്കാൻ ചില ഏജൻസികൾ ശ്രമം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഏജൻസികൾ സിപിഎമ്മിനെയല്ല മറിച്ച് സഹകരണ മേഘലയെയാണ് ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു.
അഭിനേതാക്കളോടുള്ള ഇഷ്ട്ടം വാക്കുകളിലൂടെ ഇല്ലാതാക്കരുത് എന്നായിരുന്നു നടൻ അലൻസിയറുടെ വിഷയത്തിലൂള്ള മുഖ്യമന്ത്രിയുടെ പ്രതികരണം

