ജാതിവിവേചന വിവാദത്തിൽ യോഗക്ഷേമസഭയ്ക്കും തന്ത്രി സമാജത്തിനും മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണൻ. താൻ ആദ്യമായല്ല അമ്പലത്തിൽ പോകുന്നത്. ക്ഷേത്രത്തിനകത്തല്ല, പുറത്തായിരുന്നു പരിപാടി എന്നായിരുന്നു മന്ത്രിയുടെ മറുപടി. ദേവപൂജ കഴിയുന്നത് വരെ ആരെയും സ്പർശിക്കില്ലെങ്കിൽ പിന്നെ എന്തിനാണ് പൂജാരി പുറത്തിറങ്ങിയതെന്നും മന്ത്രി ചോദിച്ചു.
സംഭവം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം അഭിപ്രായം പറഞ്ഞതിൽ മറ്റൊരു ഉദ്ദേശവും ഇല്ല. അനുഭവം പറയുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ ദളിത് വേട്ടയെ കുറിച്ചുള്ള വാർത്ത വായിച്ചു അതുകൊണ്ട് പറഞ്ഞതാണ് എന്ന് മന്ത്രി വ്യക്തമാക്കി. ഒന്ന് തന്നെ താൻ പ്രതികരിച്ചതാണെന്നും എന്നാൽ അതു ചർച്ചയായില്ല. എന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
ജാതിവിവേചനം വിവാദമായതിനെതുടർന്ന് യോഗക്ഷേമസഭ മന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. ശുദ്ധാശുദ്ധങ്ങൾ പാലിക്കുന്നത് അയിത്തമായി തെറ്റിദ്ധരിക്കുന്നുവെന്നും ശുദ്ധി പാലിക്കുന്നത്, ജാതി തിരിച്ചുള്ള വിവേചനം അല്ലെന്നും അഖില കേരള തന്ത്രി സമാജവും വ്യക്തമാക്കിയിരുന്നു.

