എഴുപതിയഞ്ച് വർഷത്തെ പാർലമെന്റ് ചരിത്രയാത്രയെ കുറിച്ചുള്ള രാജ്യസഭയിൽ നടന്ന ചർച്ചയിൽ, ഇന്ത്യയെ അഴിമതി രഹിതവും വികസിതവുമായ രാജ്യമാക്കണമെന്ന് സഭാ നേതാവും കേന്ദ്രമന്ത്രിയുമായ പീയുഷ് ഗോയൽ ആഹ്വാനം ചെയ്തു. അഞ്ച് ദിവസത്തെ സമ്മേളനത്തിനായി കൂടിയ സഭയിൽ, ജി 20 ഉച്ചകോടിയിലെ പ്രധാനമന്ത്രിയുടെ വിജയത്തെ ചെയർമാൻ ജഗദീപ് ധൻഖാർ പ്രശംസിച്ചു. സംവിധാൻ സഭയിൽ നിന്നും ആരംഭിച്ച എഴുപത്തിയഞ്ച് വർഷത്തെ പാർലമെന്റ് യാത്രയുടെ നേട്ടങ്ങളും, അനുഭവങ്ങളും, ഓർമ്മകളും, അറിവുകളും ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആറു മണിക്കൂർ നീണ്ടുനിൽക്കുന്ന ചർച്ചയിൽ എല്ലാ അംഗങ്ങൾക്കും അഭിപ്രായം പ്രകടിപ്പിക്കാൻ അവസരം ലഭിക്കുമെന്നും ചെയർമാൻ പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഗാർഘേ, എ എ പി അംഗങ്ങളായ സഞ്ജയ് സിംഗ്, രാഘവ് ചാധ എന്നിവരുടെ സസ്പെൻഷൻ റദ്ദാക്കണമെന്ന് അഭ്യർത്ഥിച്ചു. എഴുപത്തിയഞ്ച് വർഷത്തെ പാരമ്പര്യമുള്ള സഭയിലെ അന്നുതൊട്ടുള്ള അംഗങ്ങളുടെ സംഭാവനകൾ എടുത്തുപറഞ്ഞുകൊണ്ട് ചർച്ചയ്ക്ക് തുടക്കമിട്ട ഗോയൽ, സ്ത്രീ ശാക്തീകരണത്തിന് എല്ലാവരും ദൃഢനിശ്ചയം ചെയ്യണമെന്നും, ഇന്ത്യയെ അഴിമതി രഹിതവും വികസിതവുമായ രാഷ്ട്രമാക്കി മാറ്റണമെന്നും അദ്ദേഹം ഊന്നി പറഞ്ഞു.

