മുൻ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപിന് വിലക്ക്. ഉത്തേജകമരുന്ന് ഉപയോഗം തെളിയിക്കപ്പെട്ടതോടെയാണ് വനിതാ താരത്തിനു നേരെ നടപടി സ്വീകരിച്ചിട്ടുള്ളത്. നാല് വര്‍ഷത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 2022 യുഎസ് ഓപ്പണ്‍ സമയത്ത് ശേഖരിച്ച സാംപിളില്‍, റോക്സാഡസ്റ്റാറ്റ് എന്ന നിരോധിത വസ്തുവിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്നാണ് താരത്തിന് വിലക്കെർപ്പെടുത്തിയത് മറ്റൊരു നിരോധിത രാസവസ്തുവും ഇതേ കാലയളവില്‍ താരം ഉപയോഗിച്ചതായി ടെന്നീസ് ആന്‍റി ഡോപിംഗ് പ്രോഗ്രാം അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
ഒക്ടോബര്‍ 2022 മുതല്‍ മുൻകാല പ്രാബല്യത്തോടെയാണ് ഹാലെപിനെ സസ്‌പെൻഡ് ചെയ്തത്. ഈ നടപടി പ്രകാരം 2026 ഒക്ടോബറില്‍, തന്‍റെ 35-ാം വയസില്‍ മാത്രമാകും താരത്തിന് കോര്‍ട്ടിലേക്ക് മടങ്ങിവരാനാവുക.