ജി 20 ഉച്ചകോടി അവസാനിച്ചു ഇനി യഥാർത്ഥ പ്രശ്നങ്ങൾ പരിശോധിക്കണം : ഖാർഗെ

ജി 20 ഉച്ചകോടി അവസാനിച്ചു ഇനിയെങ്കിലും ബിജെപി സർക്കാർ ജനങ്ങളുടെ യഥാർത്ഥ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗ. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യം മറച്ചുവെക്കാൻ കഠിനമായി ശ്രമിക്കുന്നുവെന്നും എന്നാൽ അതിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് പകരം പൊതുജനങ്ങൾ അത് അറിയാനാണ് ആഗ്രഹിക്കുന്നത് എന്നും ഖാർഗെ പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനാക് തുടങ്ങി നിരവധി പ്രമുഖ ലോക നേതാക്കൾ പങ്കെടുത്ത രണ്ട് ദിവസത്തെ ജി 20 ഉച്ചകോടി ഞായറാഴ്ച അവസാനിച്ചിരുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് അധ്യക്ഷൻ വിമർശഞങ്ങളുമായി രംഗത്തുവന്നത്.

ഇപ്പോൾ ജി 20 ഉച്ചകോടി യോഗം അവസാനിച്ചതിനാൽ, മോദി സർക്കാർ ആഭ്യന്തര പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ തിരിക്കണം. പണപ്പെരുപ്പം: ഒരു സാധാരണ പ്ലേറ്റ് ഭക്ഷണത്തിന്റെ വില ഓഗസ്റ്റിൽ 24 ശതമാനം വർദ്ധിച്ചു. തൊഴിലില്ലായ്മ: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 8 ശതമാനമാണ്. യുവാക്കളുടെ ഭാവി ഇരുളടഞ്ഞതാണ്. അഴിമതികൾ: മോദി സർക്കാരിന്റെ ദുർഭരണം അഴിമതിയിലേക്ക് നയിച്ചു, സിഎജി നിരവധി റിപ്പോർട്ടുകളിൽ ബിജെപിയെ തുറന്നുകാട്ടി, ജമ്മു കശ്മീരിൽ 13,000 കോടി രൂപയുടെ ജൽ ജീവൻ കുംഭകോണം പുറത്തുവന്നു, അഴിമതി വെളിപ്പെടുത്തിയതിന് ദളിത് ഐഎഎസ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കപ്പെട്ടു എന്നും അദ്ദേഹം
എക്സ് പ്ലാറ്റ്ഫോമിലൂടെ കേന്ദ്ര സർക്കാരിന്റെ ഉദ്ധരിച്ച് പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഉറ്റസുഹൃത്ത് നടത്തിയ കൊള്ള ഈയിടെ വീണ്ടും വെളിച്ചത്തുവന്നതായും അദ്ദേഹം പറഞ്ഞു. 2019ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആർബിഐ ട്രഷറിയിൽ നിന്ന് 3 ലക്ഷം കോടി രൂപ മോദി സർക്കാരിന് കൈമാറാനുള്ള സർക്കാർ സമ്മർദ്ദത്തെ മുൻ ആർബിഐ ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ ചെറുത്തിരുന്നുവെന്ന് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മണിപ്പൂരിൽ വീണ്ടും അക്രമം ഉണ്ടായി, ഹിമാചൽ പ്രദേശിൽ ഒരു ദുരന്തമുണ്ടായി, എന്നാൽ ധിക്കാരിയായ മോദി സർക്കാർ ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നത് ഒഴിവാക്കുകയാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു.