പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് : ബിജെപി വോട്ടുകൾ കോൺഗ്രസിന് പോയെന്ന് ഇപി ജയരാജൻ.

പുതുപ്പള്ളി : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ തരംഗമായി ചാണ്ടിഉമ്മൻ മാറുമ്പോൾ ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് സിപിഎം നേതാവ് ഇപി ജയരാജൻ. ബിജെപി വോട്ടുകൾ കോൺഗ്രസിന് പോയെന്നാണ്‌ ഇപി ജയരാജന്റെ ആരോപണം. പാർട്ടിയുടെ മുഴുവൻ വോട്ടുകളും ജയ്‌ക്കിനു ലഭിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ഇപി ജയരാജൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ട് എണ്ണിയപ്പോള്‍ നിലംതൊടാതെയാണ് ബിജെപിയുടെ സ്ഥിതിയുള്ളത്. പുതുപ്പള്ളിയില്‍ ലഭിക്കുന്ന വോട്ടുകളുടെ എണ്ണം കഴിഞ്ഞ തവണത്തേക്കാള്‍ കൂട്ടാം എന്ന ബിജെപി കണക്കുകൂട്ടലാണ് പാളിയത്. പതിനായിരത്തോളം ഉറച്ച വോട്ടുകള്‍ ബിജെപിക്ക് മണ്ഡലത്തിലുണ്ടെന്നായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പതിനായിരത്തിൽ കൂടുതൽ വോട്ടുകൾ കിട്ടിയതുമാണ്. എന്നാൽ ഇത്തവണ ബിജെപി ചിത്രത്തിൽ പിലും ഇല്ലാത്ത ആവസ്ഥയാണ്.

2016ല്‍ ജോര്‍ജ് കുര്യന് 15993 ഉം 2021ല്‍ എന്‍ ഹരിക്ക് 11694 വോട്ടുമാണ് പുതുപ്പള്ളിയില്‍ നേടിയത്. അതേസമയം ഏറ്റവും ഒടുവിലെ കണക്കനുസരിച് 6342 വോട്ട് മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥി ജി ലിജിന്‍ ലാലിന് നേടാനായത്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ വളരെ വലിയ അന്തരമാണ് ബിജെപിക്ക് ലഭിച്ച വോട്ടിൽ കാണാവുന്നത്. സ്വന്തം തട്ടകത്തിൽ പോലും ജയ്ക്കിന് തിരിച്ചടിയാണ്. മണര്‍ക്കാടും പോലും ജെയ്ക്ക്നെ കൈവിട്ട അവസ്ഥയാണ്. ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ തിരിച്ചടി ഉണ്ടായ പഞ്ചായത്തുകളിൽ ഒന്നായിരുന്നു മണർകാട്. 1213 വോട്ടിനായിരുന്നു കഴിഞ്ഞ തവണ ജെയ്ക്ക് ഇവിടെ ലീഡ് ചെയ്തത്.