12 മാസത്തിനിടെ ഉത്തേജക മരുന്നു പരിശോധനയില്‍ മൂന്ന് തവണ പരാജയപ്പെട്ടതിനെ തുടര്‍ന്നു ഇന്ത്യയുടെ സ്റ്റാര്‍ സ്പ്രിന്റര്‍ ഹിമ ദാസിനെ സസ്‌പെന്റു ചെയ്തു. ദേശിയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) യുടേതാണ് നടപടി.
രണ്ട് വര്‍ഷത്തെ വിലക്ക് നേരത്തെ ഉള്ളതിനാല്‍ താരം നിലവില്‍ ദേശീയ ക്യമ്പില്‍ ഇല്ല. വരാനിരിക്കുന്ന ഹാങ്ഷു ഏഷ്യന്‍ ഗെയിംസ് ടീമിലേക്ക് നേരത്തെ താരത്തെ പരിഗണിച്ചിരുന്നില്ല. നിലവില്‍ ഹിമ പരിക്കേറ്റ് വിശ്രമത്തിലാണ്.
മേയിൽ റാഞ്ചിയിൽ നടന്ന ഫെഡറേഷൻ കപ്പും ജൂണിൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ ഗെയിംസിനുള്ള അവസാന സെലക്ഷൻ ഇനമായ ദേശീയ അന്തർസംസ്ഥാന ചാമ്പ്യൻഷിപ്പും ഹിമക്ക് നഷ്‌ടമായി. ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ നിന്ന് ഹിമ നേരത്തെ തന്നെ പിന്മാറിയിരുന്നു.
വേൾഡ് അത്‌ലറ്റിക്‌സ് ആന്റി-ഡോപ്പിംഗ് (വാഡ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 12 മാസത്തിനുള്ളിൽ ഫയലിംഗ് പരാജയം, മിസ്ഡ് ടെസ്റ്റ് അല്ലെങ്കിൽ ഇവ രണ്ടും ഉൾപ്പെടെയുള്ള മൂന്ന് പരാജയങ്ങളുടെ സംയോജനം ഉത്തേജക വിരുദ്ധ നിയമ ലംഘനമായി മാറും. അതുപോലെ, ഹിമയ്ക്ക് പരമാവധി രണ്ട് വർഷത്തെ വിലക്ക് നേരിടേണ്ടിയും വരും. എന്നാൽ ടെസ്റ്റിന്റെ റിസല്‍റ്റ് സംബന്ധിച്ച ഫയലുകള്‍ സമര്‍പ്പിക്കാത്തതാണോ, പരിശോധനയിലെ പരാജയമാണോ വിലക്കിനു കാരണമെന്നു വിവരങ്ങള്‍ നിലവില്‍ പുറത്തു വന്നിട്ടില്ല.
ദി ദിംഗ് എക്സ്പ്രസ് എന്ന് വിളിപ്പേരുള്ള ഹിമ 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ വ്യക്തിഗത വെള്ളി നേടിയിരുന്നു. ജക്കാർത്തയിൽ നടന്ന വനിതകളുടെ 4×400 മീറ്റർ, മിക്സഡ് 4×400 മീറ്റർ റിലേ ക്വാർട്ടറ്റുകളിലും സ്വർണവും വെള്ളിയും നേടിയ താരമായിരുന്നു.

