ഏഷ്യാ കപ്പിൽ മഴ പതിവായതോടെ നോക്കൗട്ട് മത്സരങ്ങൾ പ്രധാന വേദിയായ കൊളംബോയിൽ നിന്നു മാറ്റാണമോ എന്ന് ആലോചന. സൂപ്പർ ഫോർ മത്സരങ്ങളും ഫൈനലുമാണ് കൊളംബോയിൽ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ വരും ദിവസങ്ങളിൽ മഴ കനത്തേക്കുമെന്ന മുന്നറിയിപ്പ്. ഇതോടെയാണ് നോക്കൗട്ട് മത്സരങ്ങൾക്ക് മറ്റു വേദികൾ അന്വേഷിക്കാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ തീരുമാനമായത് . പല്ലെക്കലെ, ഹമ്പൻതോട്ട, ധാംബുള്ള എന്നീ വേദികളാണ് പരിഗണനയിലുള്ളത്. എന്നാൽ എല്ലാ വേദികളിലും സ്ഥിതിയിൽ വലിയ മാറ്റങ്ങൾ ഒന്നും ഇല്ല ധാംബുള്ളയിൽ മാത്രമാണ് നിലവിൽ ഭേദപ്പെട്ട കാലാവസ്ഥ നിലവിലുള്ളത്.
ഏഷ്യ കപ്പിൽ മഴമൂലം കളി തടസപ്പെടുന്നതും ഉപേക്ഷിക്കുകയും ചെയ്യുന്നതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് പാകിസ്ഥാൻ രംഗത്ത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് വിമർശനം ഉയർത്തുന്നത്. ഇന്ത്യൻ ടീം സ്പോർട്സിനു മുകളിൽ രാഷ്ട്രീയം കണ്ടതാണ് കാരണം എന്ന് പിസിബി മുൻ ചെയർമാൻ നജാം സേത്തി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയ്ക്ക് പാക്കിസ്ഥാനിൽ കളിക്കാൻ താൽപര്യമില്ലെങ്കിൽ ഏഷ്യാ കപ്പ് യുഎഇയിൽ നടത്താമെന്ന് അറിയിച്ചിരുന്നതാണ് ഇത് ഇന്ത്യ നിരാകരിച്ചതാണ് പ്രശ്നങ്ങൾക്കുകാരണമെന്നും സേത്തി കൂട്ടിച്ചേർത്തു.
ശ്രീലങ്കയിൽ മഴ തുടരുന്നതിനാൽ പാക്കിസ്ഥാനിൽ നടത്താമെന്ന് പിസിബി ചെയർമാൻ സാക്ക അഷറഫ് അറിയിച്ചു. എന്നാൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

