പുരുഷ ഡബിൾസ് യുഎസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും ഓസ്‌ട്രേലിയൻ താരം മാത്യു എബ്ഡനും.
യുഎസ് ഓപ്പണിൽ ജൂലിയൻ കാഷ്-ഹെൻറി പാറ്റൻ സഖ്യത്തെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്.
ഞായറാഴ്ച ആഷെ സ്റ്റേഡിയത്തിലെ
ആർതറിൽ നടന്ന മൂന്നാം റൗണ്ടിൽ രണ്ട് മണിക്കൂർ 22 മിനിറ്റിന്റെ മാച്ചിന് ശേഷം ആറാം സീഡായ ഇന്തോ-ഓസ്‌ട്രേലിയൻ പെയർ 6-4, 6-7 (5), 7-6 (10-6) എന്ന സ്‌കോറിന് ബ്രിട്ടീഷ് പെയർ ആയ കാഷ് ആൻഡ് പാറ്റനെ പരാജയപ്പെടുത്തുകയായിരുന്നു.
ഈ വർഷമാദ്യം വിംബിൾഡൺ സെമിയിൽ എത്തിയ ബൊപ്പണ്ണയും എബ്ഡനും 13 എയ്സുകൾ അടിച്ച് ആദ്യ സെർവ് പോയിന്റിന്റെ 81 ശതമാനം നേടി. മൂന്നാം റൗണ്ട് മത്സരത്തിലെ വിജയികളായ നെതർലൻഡ്‌സിന്റെ വെസ്‌ലി കൂൾഹോഫും യുണൈറ്റഡ് കിംഗ്‌ഡത്തിന്റെ നീൽ സ്‌കുപ്‌സ്‌കിയും പ്രാദേശിക കളിക്കാരായ നഥാനിയൽ ലാമൺസും ജാക്‌സൺ വിത്രോവ് തുടങ്ങിയവരെ അടുത്തതായി നേരിടും.
മിക്‌സഡ് ഡബിൾസിൽ ബൊപ്പണ്ണ പുറത്തായിരുന്നു എന്നാൽ യുകി ഭാംബ്രിയും സാകേത് മൈനേനിയും ആദ്യ റൗണ്ടിൽ പുറത്തായതിന് ശേഷം പുരുഷ ഡബിൾസിൽ മത്സരിക്കുന്ന ഏക ഇന്ത്യക്കാരനാണ് 43 കാരനായ ബൊപ്പണ്ണ.

