തുടർച്ചയായി മൂന്ന് സിക്സറടിച്ച് വീണ്ടും തിളങ്ങി റിങ്കു സിങ്

സൂപ്പർ ഓവറിൽ മൂന്ന് സിക്സറുകൾ പറത്തി റിങ്കു സിങ് . 2023 ഐ. പി. എൽ മാച്ചിലെ റിങ്കു സിങ്ങിന്റെ തന്നെ പ്രകടനത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു തുടർച്ചയായ ഈ മൂന്ന് സിക്സറുകൾ. സൂപ്പർ ഓവറിൽ വിജയം ഉറപ്പിക്കാൻ 17 റൺസ് വേണ്ടിയിരുന്നപ്പോൾ റിങ്കു സിങ്ങും ദിവ്യൻഷ് ജോഷിയുമായിരുന്നു കളിക്കളത്തിൽ. ആദ്യത്തെ പന്തിൽ റൺസ് നേടാൻ ആയില്ലെങ്കിലും തുടർന്നുള്ള 3 പന്തിൽ തുടർച്ചയായ 3 സിക്സറുകൾ പറത്തി ഇടം കയ്യനായ റിങ്കു സിങ് UPT20 ലീഗിൽ മീററ്റ് മാവെറിക്‌സ് നെ വിജയത്തിലേക്കു നയിച്ചു .

മാധവ് കൗശിക്കിന്റെ 87 റൺസിന്റെ മികച്ച പ്രകടനമാണ് മീററ്റിന്റെ സ്കോർ ബോർഡിൽ 181\4 എന്ന നിലയിൽ എത്തിച്ചത്. കരൺ ശർമ്മ (58), ശിവം ബൻസാർ (57) എന്നിവർ മത്സരത്തിൽ നിർണായക പങ്ക് വഹിച്ചു. ഈ വർഷം തുടക്കത്തിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ അവസാന ഓവറിൽ 5 സിക്സറുകൾ പറത്തി റിങ്കു തന്റെ ടീമിനെ തകർപ്പൻ വിജയത്തിലേക്ക് നയിച്ചിരുന്നു.

ഇരുപതാം ഓവറിൽ യാഷ് ദയാലിന്റെ പന്തിൽ അഞ്ച് തുടർച്ചയായ സിക്സറുകളാണ് അന്ന് പിറന്നത്.ഓഗസ്റ്റ് 18 നു നടന്ന ടി -20 മത്സരത്തിൽ അയർലണ്ടിനെതിരെ നടന്ന മൂന്ന് മത്സരപരമ്പരയിലായാണ് റിങ്കു സിങ് അരങ്ങേറ്റം കുറിച്ചത്. രണ്ടാം ടി -20 യിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ച റിങ്കു സിങ് 2 പന്തിൽ 38 റൺസ് നേടി ഇന്ത്യയെ 185/5 എന്ന മികച്ച സ്‌കോറിൽ എത്തിച്ചിരുന്നു.