ന്യൂഡൽഹി: പാക്കിസ്ഥാൻ ക്രിക്കറ്റ് നായകൻ ബാബർ അസം ക്രിക്കറ്റ് ചരിത്രത്തിൽ 19 ഏകദിന സെഞ്ച്വറികൾ തികയ്ക്കുന്ന അതിവേഗ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് സ്വന്തമാക്കി. മുൾട്ടാനിൽ നേപ്പാളിനെതിരെയുള്ള ഏഷ്യാകപ്പിന്റെ ഉദ്ഘാടന മത്സരത്തിലാണ് ഏകദിനത്തിൽ ഒന്നാം റാങ്കിങ്ങിൽ ഉള്ള താരം ഈ നേട്ടം സ്വന്തമാക്കുന്നത്.
104 ഇന്നിംഗ്സുകളിൽ മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റർ ഹാഷിം അംലയുടെ റെക്കോർഡ് ആണ് 28 കാരനായ അസം 102 ഇന്നിംഗ്സുകളിൽ തിരുത്തി കുറിച്ചത്. മുൻ ഇന്ത്യൻ നായകനും സ്റ്റാർ ബാറ്റ്സ്മാനുമായ വിരാട് കോഹ്ലി 124 ഇന്നിംഗ്സുകളിലും ഓസിസ് ഓപ്പണർ ഡേവിഡ് വാർണർ 130കളിലും ആണ് ഈ നേട്ടം കൈവരിച്ചത് .
ഏകദിനത്തിൽ 19 ടെസ്റ്റിൽ ഒൻപത് ടി ട്വന്റി യിൽ മൂന്ന് തുടങ്ങി 31 അന്താരാഷ്ട്ര സെഞ്ചറികൾ അസമിന്റെ പേരിൽ ഉണ്ട് . 131 പന്തിൽ 151 റൺസ് എടുത്ത് അസം 14 ബൗണ്ടറികളും നാല് സിക്സറും പറത്തി പാക്കിസ്ഥാനെ 342/6 എന്ന കൂറ്റൻ സ്കോറിലെത്തിച്ചു.

