ന്യൂഡൽഹി: പത്തിൽ എട്ട് പേർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അനുകൂല നിലപാട് ഉണ്ടെന്നും അവരിൽ ഭൂരിഭാഗവും ദക്ഷിണേന്ത്യൻ ജനതയാണെന്നും സർവ്വേ റിപ്പോർട്ട്. 2014 മുതൽ അധികാരത്തിൽ ഇരിക്കുന്ന അടുത്ത ജനവിധി തേടുന്ന നരേന്ദ്ര മോദിയെ കുറിച്ച് 55 ശതമാനം ഇന്ത്യൻ ജനതയ്ക്കും അനുകൂല നിലപാടാണുള്ളതെന്നാണ് പ്യുസർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
അഞ്ചിൽ ഒന്ന് ആളുകൾ മാത്രമാണ് നരേന്ദ്രമോദിയെ എതിർക്കുന്നത്. ദേശീയ ജനതാ പാർട്ടിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണവും വർധിക്കുകയാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട് . ലോകവേദികളിൽ ഇന്ത്യ കൂടുതൽ ശക്തമാകുന്നു എന്ന നിലപാട് സ്ത്രീകളെക്കാൾ പുരുഷന്മാരാണ് നൽകിയിരിക്കുന്നത്.
65% ഇന്ത്യക്കാർക്കും ഇന്ത്യയുടെ റഷ്യയുമായുള്ള ബന്ധത്തിൽ അനുകൂല നിലപാടാണ് ഉള്ളതെന്നും സർവ്വേ പറയുന്നു. മാർച്ച് 21നും മെയ് 16നും ഇടയിൽ 2611 പേരിലാണ് സർവ്വേ നടത്തിയതെന്ന് പ്യൂ റിപ്പോർട്ട് ചെയ്തു.

