ലൂണ-25 ന്റെ തകർച്ച സന്തോഷിക്കാനുള്ള വാർത്തയല്ല, അത് ശാസ്ത്ര ലോകത്തിന്റെ വലിയൊരു നഷ്ടമാണ്

റഷ്യൻ ബഹിരാകാശ പേടകമായ ലൂണ -25 ന്റെ തകർച്ചയെ ചന്ദ്രയാൻ -3 യുടെ എതിരാളി എന്ന നിലയിൽ കണ്ട് നാം പരിഹസിച്ചിരുന്നു . എന്നാൽ അത് റഷ്യയുടെ നഷ്ടമല്ല. ശാസ്ത്ര ലോകത്തിനേറ്റ പ്രഹരമാണ്. ചന്ദ്രയാന് മുൻപ് ചന്ദ്രനിലിറങ്ങാൻ പദ്ധതിയിട്ട് പുറപ്പെട്ട ലൂണ-25 അവസാന ഭ്രമണ പഥം ക്രമീകരിക്കുന്നതിനിടെയാണ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയത്. അത് ഒരിക്കലും സന്തോഷിക്കാനുള്ള ഒന്നല്ല. അനേകം ആളുകളുടെ കഠിനാധ്വാനത്തിനും ശാസ്ത്രലോകത്തിനും ഇത് മൂലംനഷ്ടം മാത്രമാണുണ്ടായത്.

ചന്ദ്രയാൻ -3 യേക്കാൾ ദൈർഘ്യമേറിയ ചാന്ദ്ര ദൗത്യമായിരുന്നു ലൂണ -25. ചാന്ദ്ര പര്യവേഷണ ദൗത്യങ്ങളിൽ യു എസിനോട് മത്സരിച്ച റഷ്യയുടെ ലൂണ -24 ന്റെ വിക്ഷേപണങ്ങൾകഴിഞ്ഞു നീണ്ട 47 വർഷങ്ങൾക്ക് ശേഷമുള്ള ചാന്ദ്ര ദൗത്യമായിരുന്നു അത് .ചന്ദ്രയാൻ -3 രണ്ടാഴ്ചയുടെ ദൗത്യമാണ് ചന്ദ്രനിൽ നടത്താനുദ്ദേശിച്ചതെങ്കിൽ ഒരു വർഷം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ശാസ്ത്ര പര്യവേക്ഷണം നടത്താനുള്ള ദൗത്യമായിരുന്നു റഷ്യ പദ്ധതിയിട്ടത്. ഈ ദൗത്യം വഴി ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാനുള്ള ശ്രമമാണ് റഷ്യ കണക്കുകൂട്ടിയിരുന്നത്.ഈ പേടകം തകർന്നതോടെ ആഗോളതലത്തിലുള്ള ലോകത്തിന്റെ ശാസ്ത്ര പ്രതീക്ഷകൾക്ക് ചെറിയ രീതിയിൽ മങ്ങലേൽക്കുകയാണെന്നാണ് നാം മനസിലാക്കേണ്ടത്.