അദാനിയുടെ കമ്പനിയിൽ നിന്നും വൈദ്യുതി വാങ്ങാൻ തീരുമാനം;വൈദ്യുതിയുടെ കാര്യത്തിൽ ശത്രുത സർക്കാർ മറന്നുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : കേരളം അദാനിയുടെ കമ്പനിയിൽ നിന്നും വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത് വീണ്ടും ചർച്ചയാവുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വന്തമാക്കുന്നതിലടക്കം സംസ്ഥാന സർക്കാരും അദാനിയും കൊമ്പ് കോർത്തിരുന്നു. വൈദ്യുതിയുടെ കാര്യത്തിൽ ഈ ശത്രുത സർക്കാർ മറന്നു എന്നതാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തുന്ന പ്രധാന ആരോപണം.

അദാനിക്ക് ആയിരം കോടിയുടെ ലാഭമുണ്ടാക്കാൻ വഴിവിട്ട് 2.82യൂണിറ്റ് നിരക്കിൽ 300 മെഗാവാട്ട് വൈദ്യുതി 25വർഷത്തേക്ക് വാങ്ങാൻ കരാറൊപ്പിട്ടു.ജനങ്ങൾക്ക് വൈദ്യുതി ചാർജ്ജ് വർദ്ധനയിലൂടെ അധികഭാരം.പാരമ്പര്യേതര വൈദ്യുതി ബാധ്യതകൊണ്ടാണ് വാങ്ങിയതെങ്കിൽ റിന്യൂവബിൾ എനർജി സർട്ടിഫിക്കറ്റ് യൂണിറ്റിന് എന്നിവയായിരുന്നു ചെന്നിത്തലയുടെ മറ്റ് ആരോപണങ്ങൾ.

എന്നാൽ ഇതിൽ സർക്കാരിന്റെ അദാനി വിരോധം തട്ടിപ്പ് ഒഴിച്ച് ബാക്കിയുള്ള ആരോപണങ്ങൾ സാങ്കേതിക കാരണങ്ങളാൽ വസ്തുതയുമായി യോജിക്കുന്നതല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അദാനി ഗ്രൂപ്പ് കമ്പനിയിൽ നിന്ന് കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങിയത് വഴിവിട്ടാണെന്ന ആരോപണം ശരിയല്ലെന്നാണ് വിദഗ്ധർ പറയുന്നത്. രണ്ടു തരത്തിലുള്ള റിന്യൂവബിൾ എനർജി ബാധ്യതയാണുള്ളത്.

സോളാറും സോളാർ അല്ലാത്തതും. കാറ്റാടി വൈദ്യുതി വാങ്ങുന്നത് നിർബന്ധമല്ലെന്ന് അർത്ഥം. കുറഞ്ഞനിരക്കിൽ സോളാർ വൈദ്യുതി കിട്ടുമെങ്കിൽ കാറ്റാടി വൈദ്യുതി വാങ്ങാതെ സോളാർ വൈദ്യുതി വാങ്ങി ബാധ്യത നിറവേറ്റാം. എന്നാൽ അദാനിയുടെ വൈദ്യുതി യൂണിറ്റി 2.82രൂപ ഏറ്റവും കുറഞ്ഞ നിരക്കാണ് അദാനിയുടെ കരാറുകളിൽ ഇതര കരാറുകളെപ്പോലെ ഫിക്സഡ് ചാർജില്ലെന്ന ആനുകൂല്യവുമുണ്ട്.