സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക് സർജറി യൂണിറ്റ് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ പ്രവർത്തനമാരംഭിച്ചു

സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക് സർജറി യൂണിറ്റ് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടനം, മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. ഇത് അഭിമാനകരമായ നിമിഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

റോബോട്ടിക് സർജറി കേന്ദ്രങ്ങൾക്ക് വിദേശത്തായി പോകുന്നവർക്ക് ഇനി മുതൽ തിരുവനന്തപുരം ആർസിസിയിൽ ചികിത്സ നൽകാൻ കഴിയും. രോഗികൾക്ക് ഇതുവഴി ചികിത്സാ ചെലവും മറ്റ് അനുബന്ധ പ്രശ്നങ്ങളും ഗണ്യമായി കുറയും. വൈകാതെ മലബാർ കാൻസർ സെന്ററിലും സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുയോഗത്തിന്റെ തുടക്കമാണ് കാൻസർ ചികിത്സാരംഗത്ത് എന്ന് മന്ത്രി വീണാ ജോർജും വ്യക്തമാക്കി.

പേഷ്യന്റ് വെൽഫയർ & സർവീസ് ബ്ലോക്ക്, എച് ഐ പി ഇ സി ചികിത്സാ സംവിധാനം, ക്ലിനിക്കൽ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. പരിപാടിയിൽ എംഎൽഎ കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.