കുറ്റക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഹർഷിനയ്ക്ക് നീതി കിട്ടണമെന്നും ആവശ്യപ്പെട്ട് പി സതീ ദേവി

കൊച്ചി : ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ അധ്യക്ഷൻ പി സതീദേവി. കുറ്റക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ച്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാനും കമ്മീഷൻ ഉത്തരവിട്ടു. സിനിമയിലെ പോലെ സീരിയൽ മേഖലയിലും പരാതി പരിഹാര സെൽ സ്ഥാപിക്കണമെന്നും സതീദേവി അഭിപ്രായപ്പെട്ടു. കത്രിക മറന്നു വയറ്റിൽ വച്ച സംഭവത്തിൽ ഹർഷിനയ്‌ക്കെതിരെയാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയത്. ഉപകരണം എവിടെ നിന്ന് മറന്നു വച്ചതാണെന്ന് തെളിയിക്കാനായില്ലെന്നും കത്രിക മെഡിക്കൽ കോളേജിലേതല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേ സമയം ഈ മെഡിക്കൽ റിപ്പോർട്ടിൽ ആശുപത്രി എ സി പി സുദർശനൻ, പ്രോസിക്യൂട്ടർ ജയ്ദീപ് എന്നിവർ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പോലീസ് കണ്ടെത്തിയിരിക്കുന്നത് മൂന്നാമത്തെ ശസ്ത്രക്രിയ വരെ ഹർഷിനയുടെ ശരീരത്തിൽ ലോഹങ്ങൾ ഇല്ലായിരുന്നെന്നാണ്. എന്നാൽ പോലീസ് നിഗമനത്തെ തള്ളി കളയുകയാണ് റേഡിയോളോജിസ്റ്റ്. എം ആർ ഐ സ്കാനിംഗ് സമയത് ലോഹസാന്നിധ്യം അറിയാൻ കഴിയില്ലെന്നും രോഗിയ്ക്ക് ബോധം ഇല്ലാത്തതിനാൽ അസ്വസ്ഥത അറിയില്ലെന്നുമാണ് റേഡിയോളജിസ്റ്റ് വ്യക്തമാക്കുന്നത്.