സുനാമി അനുസ്മരണ ദിനം (Tsunami Memorial Day)

tsunami

ലോകത്തെ നടുക്കിയ സുനാമി ദുരന്തം ഉണ്ടായിട്ട് പതിനാറ് വര്‍ഷം. 2,30,000 പേര്‍ കടലിനു കീഴടങ്ങി മരണത്തിനു വിധിക്കപ്പെട്ട ദിനം. ഇന്തോനേഷ്യ മുതല്‍ ഇങ്ങ് കേരളത്തിലെ തീരങ്ങള്‍ വരെ ആ ദുരന്തത്തിന്റെ അവശേഷിപ്പുകളുണ്ട്. കടലിന് അന്ന് ചുവപ്പ് നിറമായിരുന്നു, രാക്ഷസന്റെ മുഖം. അലറിയെത്തുന്ന തിരമാലകള്‍ ഇന്നും ഭീതിദമായൊരു കാഴ്ചയാണ്. ലോകം അതിനെ സുനാമിയെന്നും രാക്ഷസത്തിരമാലയെന്നും പേരിട്ടുവിളിച്ചു. ദുരന്തം 16 വര്‍ഷം പിന്നിടുമ്പോഴും അതിന്റെ മുറിപ്പാടുകള്‍ ഒരു ഓര്‍മപ്പുസ്തകം പോലെ മനസ്സിലുണ്ട്. ഇന്തോനേഷ്യയുടെയും ഇന്ത്യയുടെയും ശ്രീലങ്കയുടെയും തായ്‌ലന്‍ഡിന്റെയുമെല്ലാം തീരങ്ങള്‍ കടല്‍ വിഴുങ്ങിയപ്പോള്‍ ലോകം അന്നുവരെ ഇതുപോലൊരു ദുരന്തത്തെ നേരില്‍ കണ്ടിട്ടുപോലുമില്ല.മഹാഭാരതത്തില്‍ കേട്ടിട്ടുള്ള ദ്വാരകയുടെ തകര്‍ച്ച, ബൈബിളിലെ നോഹയുടെ കാലഘട്ടം. കേട്ടറിഞ്ഞിട്ടുള്ള ദുരന്തങ്ങളെ മനുഷ്യന് അനുഭവക്കാഴ്ചയാക്കി കൊടുത്ത വേദനനിറഞ്ഞ ആ രംഗം ലോകത്തിന് ഇന്നുമൊരു കണ്ണീരാണ്. അതിന്റെ അവശേഷിപ്പുകള്‍ കണ്‍മുന്നിലുണ്ട്. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ മനസ്സിലെ മുറിപ്പാടുമായി കഴിയുന്ന 1,200 അനാഥക്കുട്ടികള്‍. മക്കളെനഷ്ടപ്പെട്ട മാതാപിതാക്കള്‍. ശ്രീലങ്കയിലെ ഗള്ളിയില്‍ താമസിക്കുന്ന ജനത ആ ദുരന്തം അവശേഷിപ്പിച്ച മുറിപ്പാടുകളില്‍ നിന്നും മുക്തി നേടിയിട്ടില്ല.ഇവിടെ ഇന്ത്യയിലെ കാഴ്ചയും വ്യത്യസ്തമല്ല. സുനാമിയുടെ നടുക്കുന്ന കാഴ്ചകളില്‍ മനസ്സുപതറി മദ്യത്തിനും ലഹരിയ്ക്കും അടിമപ്പെട്ട ഗൃഹനാഥന്‍മാര്‍. കുടുംബം പോറ്റാന്‍ നെട്ടോട്ടമോടുന്ന വീട്ടമ്മമാര്‍. വിഷാദരോഗവും ഭയവും ഉല്‍കണ്ഠയും മൂലം മാനസിക രോഗത്തിന് ചികില്‍സ തേടുന്നവര്‍. സുനാമിയുടെ ജീവിക്കുന്ന രക്തസാക്ഷികളായ കുഞ്ഞുങ്ങള്‍. ഇന്ത്യയില്‍ ഏറ്റവും വലിയ ദുരന്തം വിതറിയ നാഗപ്പട്ടണത്തിന്റെ അവശേഷിപ്പുകളായി 200 ഓളം അനാഥക്കുട്ടികള്‍. ഡിസംബര്‍ 26 ഇവര്‍ക്കെല്ലാം ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ദിനമാണ്. അന്നത്തെ ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരും തൊഴില്‍ നഷ്ടപ്പെട്ടവരുമുണ്ട്. 10 ലക്ഷത്തോളം പേര്‍ക്ക് ഉപജീവനമാര്‍ഗമില്ലാതായി. ബോട്ടും വള്ളവും കടലെടുത്തപ്പോള്‍ പട്ടിണിയിലായ കുടുംബങ്ങളുടെ ചിത്രംവേറെ.
കടലിലെയും മറ്റും ജലത്തിനു് വൻതോതിൽ സ്ഥാനചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണു് സുനാമി എന്നു വിളിയ്ക്കുന്നതു്. ഭൂമികുലുക്കം, വൻതോതിലുള്ള സമുദ്രാന്തർ ചലനങ്ങൾ, അഗ്നിപർവ്വതസ്ഫോടനം, ഉൽക്കാപതനം, മറ്റു സമുദ്രാന്തരസ്ഫോടനങ്ങൾ തുടങ്ങിയവ ഒരു സുനാമി സൃഷ്ടിക്കാൻ കഴിവുള്ള കാരണങ്ങളാണു്. സുനാമികൾ തിരിച്ചറിയപ്പെടാത്തത്ര ചെറുതും, അങ്ങേയറ്റം നാശനഷ്ടങ്ങൾ ഉണ്ടാക്കാവുന്നത്ര വലുതും ആകാം. ഗ്രീക്ക് ചരിത്രകാരനായ തുസിഡൈഡാണ് ആദ്യമായി സുനാമിയെ സമുദ്രാന്തർ ഭൂകമ്പങ്ങളുമായി ബന്ധപ്പെടുത്തിയത്. ഇരുപതാം നൂറ്റാണ്ടുവരെ സുനാമിയെപ്പറ്റി വളരെ ചെറിയതോതിൽ മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. സുനാമി എന്ന വാക്കു്, ജപ്പാൻ ഭാഷയിൽ നിന്നും ഉടലെടുത്തതാണു്. ജപ്പാൻ ഭാഷയിലെ “സു” എന്നും (തുറമുഖം) “നാമി” എന്നും (തിര) രണ്ടു വാക്കുകൾ കൂടിച്ചേർന്നതാണു് സുനാമി. ഏകദേശം 195 ഓളം സുനാമികൾ ജപ്പാനിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഉൾക്കടലിൽ ഒരു സുനാമിയുടെ തരംഗദൈർഘ്യം നൂറുകണക്കിനു കിലോമീറ്ററുകൾ വരും, ഉയരം തുലോം തുച്ഛവുമായിരിക്കും. അതിനാൽ തന്നെ ഒരു സുനാമി കടന്നുപോകുന്നതു് ഉൾക്കടലിൽ തിരിച്ചറിയാനാവുകയില്ല. ചെറിയൊരു ഉയർച്ചയും താഴ്ചയും കടന്നുപോയതായി മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ. എന്നാൽ കരയോടടുക്കുന്തോറും തരംഗദൈർഘ്യം, വേഗത എന്നിവ കുറയുകയും ഉയരം അനേകം മടങ്ങ് കൂടുകയും ചെയ്യുന്നു. സമുദ്രത്തിന്റെ അടിത്തട്ടു് പൊടുന്നനെ ചലിയ്ക്കുകയും സമുദ്രജലത്തെ ലംബമായി തള്ളുകയോ വലിയ്ക്കുകയോ ചെയ്യുമ്പോൾ സുനാമിത്തിരകൾ ഉണ്ടാകുന്നു. ഭൂമിയുടെ അടിയിലുള്ള ഫലകങ്ങളുടെ അതിർത്തികളിലാണു് ഇത്തരം ലംബദിശയിലുള്ള വൻചലനങ്ങൾ നടക്കുക. ഇത്തരം ഫലകങ്ങൾ തമ്മിൽ ഉരസി ഉണ്ടാകുന്ന ഭൂചലനങ്ങൾ സുനാമിയുണ്ടാക്കാൻ പര്യാപ്തമാണു്. സമുദ്രാന്തർഭാഗങ്ങളിലുണ്ടാവുന്ന മണ്ണിടിച്ചിലും അഗ്നിപർവ്വതശേഷിപ്പുകളുടെ പതനവും എല്ലാം അതിനു് മുകളിലുള്ള ജലഖണ്ഡത്തെ വൻതോതിൽ ഇളക്കാൻ പര്യാപ്തമാവും. അതുപോലെ സമുദ്രത്തിനടിയിൽ ഒരു വലിയ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതുമൂലവും സുനാമിയുണ്ടാവാം. ഉയർത്തപ്പെട്ട ജലം ഗുരുത്വാകർഷണബലം മൂലം താഴുമ്പോൾ തിരകൾ രൂപപ്പെടുന്നു. ഈ തിരകൾ സമുദ്രത്തിലൂടെ, ചുറ്റുപാടും സഞ്ചരിക്കുന്നു. സുനാമിയെ, ഒരു ഭീമാകാരമായ തിര എന്നു പറയാൻ പറ്റില്ല. പകരം ചേരുന്ന വിശേഷണം, തുടർച്ചയായി ദ്രുതഗതിയിൽ വേലിയേറ്റം, എന്നാണു്. ഈ ഏറ്റം എല്ലാ പ്രതിബന്ധങ്ങളേയും തട്ടിമാറ്റി കരയിലേയ്ക്കു് കുതിച്ചു കേറും. ആദ്യത്തെ കയറ്റത്തിനു പിന്നാലെ വരുന്ന അളവില്ലാത്തത്ര വെള്ളമാണു് എല്ലാ നാശനഷ്ടങ്ങളും വരുത്തിവയ്ക്കുന്നതു്. കടലിൽ ജലനിരപ്പു് ഉയർന്നുകൊണ്ടേയിരിയ്ക്കും, അതു് കരയിലേയ്ക്കു് അതിവേഗത്തിൽ ഒഴുകികയറുകയും ചെയ്യും. വെള്ളത്തിന്റെ അതിശക്തമായ തള്ളലിൽ കെട്ടിടങ്ങളടക്കം മുന്നിൽപെടുന്ന എന്തും തകർന്നു തരിപ്പണമാകും. കപ്പലുകളെയെല്ലാം എടുത്തു് കരയിലതിദൂരം ഉള്ളിലേയ്ക്കു് കൊണ്ടുപോകും. വലിയ അളവിൽ ജലവും അതിശക്തിയായ അളവിൽ ഊർജ്ജവും സുനാമികളിൽ ഉള്ളതുകൊണ്ട് ഇവ കടൽതീരങ്ങളുടെ വൻതോതിൽ നാശത്തിന് കാരണമാവുന്നു. മറ്റുതിരകളെയപേക്ഷിച്ചു് സുനാമി വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. അളവറ്റ ഊർജ്ജം, അതിവേഗതയിൽ സമുദ്രങ്ങൾ താണ്ടി, ഒട്ടും ഊർജ്ജനഷ്ടമില്ലാതെ സഞ്ചരിക്കുന്ന ഒരു പ്രതിഭാസമാണിതു്. ഉത്ഭവകേന്ദ്രത്തിൽ നിന്നും ആയിരക്കണക്കിനു് കിലോമീറ്ററുകൾ അകലെ പോലും എത്തി വൻനാശനഷ്ടങ്ങൾ വിതയ്ക്കാൻ ശേഷിയുള്ള സുനാമി, മിക്കപ്പോഴും മണിക്കൂറുകൾ കഴിഞ്ഞായിരിക്കും അതിന്റെ ലക്ഷ്യത്തിലെത്തിയിട്ടുണ്ടാവുക. ഒരു സുനാമിയിൽ വ്യത്യസ്ത ഉയരങ്ങളിലുള്ള നിരവധി ഓളങ്ങളുണ്ടാകും. ഒരു തീവണ്ടിപോലെയാണു് ഇവ സഞ്ചരിയ്ക്കുക. ഉൾക്കടലിൽ വളരെ നീണ്ട കാലവും, വളരെ നീണ്ട തരംഗദർഘ്യവും സുനാമിയ്ക്കുണ്ടാകും. സാധാരണ കാറ്റുമൂലമുണ്ടാകുന്ന തിരകളിൽ നിന്നുള്ള പ്രധാനവ്യത്യാസമിതാണു്. ഒരു സുനാമിത്തിരയുടെ ഉയരം ഉൾക്കടലിൽ സാധാരണഗതിയിൽ ഒരു മീറ്ററിൽ താഴെയായിരിയ്ക്കും. അതിനാൽ തന്നെ കപ്പലുകളിൽ യാത്ര ചെയ്യുന്നവർ സുനാമി കടന്നുപോകുന്നതു് അറിയുകയില്ല. സുനാമിയുടെ ഏകദേശവേഗത മണിക്കൂറിൽ അഞ്ഞൂറു് മൈൽ വരും. കരയോടടുക്കുന്തോറും കടലിന്റെ ആഴം കുറയുകയും, അതിനാൽ സുനാമിയുടെ വേഗത ഗണ്യമായി കുറയുകയും ചെയ്യും. അപ്രകാരം വേഗവും തരംഗദൈർഘ്യവും കുറയുന്നതോടെ, തിരകളുടെ നീളം കുറുകി ഉയരം കൂടാൻ തുടങ്ങുന്നു. മുന്നറിയിപ്പുകളും മുൻകരുതലുകളും ഭാരതത്തിലെ ആദ്യത്തെ സുനാമി മുന്നറിയിപ്പ് സംവിധാനം 2007 ഒക്ടോബർ 1 മുതൽ ഹൈദ്രാബാദിൽ ആരംഭിച്ചു. INCOIS (Indian National Centre for Ocean Information Services) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ പദ്ധതി. ആൻഡമാൻ നിക്കോബാർ ദ്വീപിലെ രംഗചാംഗിൽ നാഷണൽ ഇൻസ്റ്റിറ്റുട്ട് ഓഫ് ടെക്നോളജി സ്ഥാപിച്ച സുനാമി മുന്നറിയിപ്പ് സംവിധാനം ഭൂകമ്പമുണ്ടായി മൂന്ന് മിനിറ്റിനകം സുനാമി പ്രവചിക്കാൻ സാധിക്കും

ലോകത്തെ നടുക്കിയ സുനാമി ദുരന്തം ഉണ്ടായിട്ട് പതിനാറ് വര്‍ഷം. 2,30,000 പേര്‍ കടലിനു കീഴടങ്ങി മരണത്തിനു വിധിക്കപ്പെട്ട ദിനം. ഇന്തോനേഷ്യ മുതല്‍ ഇങ്ങ് കേരളത്തിലെ തീരങ്ങള്‍ വരെ ആ ദുരന്തത്തിന്റെ അവശേഷിപ്പുകളുണ്ട്. കടലിന് അന്ന് ചുവപ്പ് നിറമായിരുന്നു, രാക്ഷസന്റെ മുഖം. അലറിയെത്തുന്ന തിരമാലകള്‍ ഇന്നും ഭീതിദമായൊരു കാഴ്ചയാണ്. ലോകം അതിനെ സുനാമിയെന്നും രാക്ഷസത്തിരമാലയെന്നും പേരിട്ടുവിളിച്ചു. ദുരന്തം 16 വര്‍ഷം പിന്നിടുമ്പോഴും അതിന്റെ മുറിപ്പാടുകള്‍ ഒരു ഓര്‍മപ്പുസ്തകം പോലെ മനസ്സിലുണ്ട്. ഇന്തോനേഷ്യയുടെയും ഇന്ത്യയുടെയും ശ്രീലങ്കയുടെയും തായ്‌ലന്‍ഡിന്റെയുമെല്ലാം തീരങ്ങള്‍ കടല്‍ വിഴുങ്ങിയപ്പോള്‍ ലോകം അന്നുവരെ ഇതുപോലൊരു ദുരന്തത്തെ നേരില്‍ കണ്ടിട്ടുപോലുമില്ല.മഹാഭാരതത്തില്‍ കേട്ടിട്ടുള്ള ദ്വാരകയുടെ തകര്‍ച്ച, ബൈബിളിലെ നോഹയുടെ കാലഘട്ടം. കേട്ടറിഞ്ഞിട്ടുള്ള ദുരന്തങ്ങളെ മനുഷ്യന് അനുഭവക്കാഴ്ചയാക്കി കൊടുത്ത വേദനനിറഞ്ഞ ആ രംഗം ലോകത്തിന് ഇന്നുമൊരു കണ്ണീരാണ്. അതിന്റെ അവശേഷിപ്പുകള്‍ കണ്‍മുന്നിലുണ്ട്. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ മനസ്സിലെ മുറിപ്പാടുമായി കഴിയുന്ന 1,200 അനാഥക്കുട്ടികള്‍. മക്കളെനഷ്ടപ്പെട്ട മാതാപിതാക്കള്‍. ശ്രീലങ്കയിലെ ഗള്ളിയില്‍ താമസിക്കുന്ന ജനത ആ ദുരന്തം അവശേഷിപ്പിച്ച മുറിപ്പാടുകളില്‍ നിന്നും മുക്തി നേടിയിട്ടില്ല.ഇവിടെ ഇന്ത്യയിലെ കാഴ്ചയും വ്യത്യസ്തമല്ല. സുനാമിയുടെ നടുക്കുന്ന കാഴ്ചകളില്‍ മനസ്സുപതറി മദ്യത്തിനും ലഹരിയ്ക്കും അടിമപ്പെട്ട ഗൃഹനാഥന്‍മാര്‍. കുടുംബം പോറ്റാന്‍ നെട്ടോട്ടമോടുന്ന വീട്ടമ്മമാര്‍. വിഷാദരോഗവും ഭയവും ഉല്‍കണ്ഠയും മൂലം മാനസിക രോഗത്തിന് ചികില്‍സ തേടുന്നവര്‍. സുനാമിയുടെ ജീവിക്കുന്ന രക്തസാക്ഷികളായ കുഞ്ഞുങ്ങള്‍. ഇന്ത്യയില്‍ ഏറ്റവും വലിയ ദുരന്തം വിതറിയ നാഗപ്പട്ടണത്തിന്റെ അവശേഷിപ്പുകളായി 200 ഓളം അനാഥക്കുട്ടികള്‍. ഡിസംബര്‍ 26 ഇവര്‍ക്കെല്ലാം ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ദിനമാണ്. അന്നത്തെ ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരും തൊഴില്‍ നഷ്ടപ്പെട്ടവരുമുണ്ട്. 10 ലക്ഷത്തോളം പേര്‍ക്ക് ഉപജീവനമാര്‍ഗമില്ലാതായി. ബോട്ടും വള്ളവും കടലെടുത്തപ്പോള്‍ പട്ടിണിയിലായ കുടുംബങ്ങളുടെ ചിത്രംവേറെ.
കടലിലെയും മറ്റും ജലത്തിനു് വൻതോതിൽ സ്ഥാനചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണു് സുനാമി എന്നു വിളിയ്ക്കുന്നതു്. ഭൂമികുലുക്കം, വൻതോതിലുള്ള സമുദ്രാന്തർ ചലനങ്ങൾ, അഗ്നിപർവ്വതസ്ഫോടനം, ഉൽക്കാപതനം, മറ്റു സമുദ്രാന്തരസ്ഫോടനങ്ങൾ തുടങ്ങിയവ ഒരു സുനാമി സൃഷ്ടിക്കാൻ കഴിവുള്ള കാരണങ്ങളാണു്. സുനാമികൾ തിരിച്ചറിയപ്പെടാത്തത്ര ചെറുതും, അങ്ങേയറ്റം നാശനഷ്ടങ്ങൾ ഉണ്ടാക്കാവുന്നത്ര വലുതും ആകാം. ഗ്രീക്ക് ചരിത്രകാരനായ തുസിഡൈഡാണ് ആദ്യമായി സുനാമിയെ സമുദ്രാന്തർ ഭൂകമ്പങ്ങളുമായി ബന്ധപ്പെടുത്തിയത്. ഇരുപതാം നൂറ്റാണ്ടുവരെ സുനാമിയെപ്പറ്റി വളരെ ചെറിയതോതിൽ മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. സുനാമി എന്ന വാക്കു്, ജപ്പാൻ ഭാഷയിൽ നിന്നും ഉടലെടുത്തതാണു്. ജപ്പാൻ ഭാഷയിലെ “സു” എന്നും (തുറമുഖം) “നാമി” എന്നും (തിര) രണ്ടു വാക്കുകൾ കൂടിച്ചേർന്നതാണു് സുനാമി. ഏകദേശം 195 ഓളം സുനാമികൾ ജപ്പാനിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഉൾക്കടലിൽ ഒരു സുനാമിയുടെ തരംഗദൈർഘ്യം നൂറുകണക്കിനു കിലോമീറ്ററുകൾ വരും, ഉയരം തുലോം തുച്ഛവുമായിരിക്കും. അതിനാൽ തന്നെ ഒരു സുനാമി കടന്നുപോകുന്നതു് ഉൾക്കടലിൽ തിരിച്ചറിയാനാവുകയില്ല. ചെറിയൊരു ഉയർച്ചയും താഴ്ചയും കടന്നുപോയതായി മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ. എന്നാൽ കരയോടടുക്കുന്തോറും തരംഗദൈർഘ്യം, വേഗത എന്നിവ കുറയുകയും ഉയരം അനേകം മടങ്ങ് കൂടുകയും ചെയ്യുന്നു. സമുദ്രത്തിന്റെ അടിത്തട്ടു് പൊടുന്നനെ ചലിയ്ക്കുകയും സമുദ്രജലത്തെ ലംബമായി തള്ളുകയോ വലിയ്ക്കുകയോ ചെയ്യുമ്പോൾ സുനാമിത്തിരകൾ ഉണ്ടാകുന്നു. ഭൂമിയുടെ അടിയിലുള്ള ഫലകങ്ങളുടെ അതിർത്തികളിലാണു് ഇത്തരം ലംബദിശയിലുള്ള വൻചലനങ്ങൾ നടക്കുക. ഇത്തരം ഫലകങ്ങൾ തമ്മിൽ ഉരസി ഉണ്ടാകുന്ന ഭൂചലനങ്ങൾ സുനാമിയുണ്ടാക്കാൻ പര്യാപ്തമാണു്. സമുദ്രാന്തർഭാഗങ്ങളിലുണ്ടാവുന്ന മണ്ണിടിച്ചിലും അഗ്നിപർവ്വതശേഷിപ്പുകളുടെ പതനവും എല്ലാം അതിനു് മുകളിലുള്ള ജലഖണ്ഡത്തെ വൻതോതിൽ ഇളക്കാൻ പര്യാപ്തമാവും. അതുപോലെ സമുദ്രത്തിനടിയിൽ ഒരു വലിയ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതുമൂലവും സുനാമിയുണ്ടാവാം. ഉയർത്തപ്പെട്ട ജലം ഗുരുത്വാകർഷണബലം മൂലം താഴുമ്പോൾ തിരകൾ രൂപപ്പെടുന്നു. ഈ തിരകൾ സമുദ്രത്തിലൂടെ, ചുറ്റുപാടും സഞ്ചരിക്കുന്നു. സുനാമിയെ, ഒരു ഭീമാകാരമായ തിര എന്നു പറയാൻ പറ്റില്ല. പകരം ചേരുന്ന വിശേഷണം, തുടർച്ചയായി ദ്രുതഗതിയിൽ വേലിയേറ്റം, എന്നാണു്. ഈ ഏറ്റം എല്ലാ പ്രതിബന്ധങ്ങളേയും തട്ടിമാറ്റി കരയിലേയ്ക്കു് കുതിച്ചു കേറും. ആദ്യത്തെ കയറ്റത്തിനു പിന്നാലെ വരുന്ന അളവില്ലാത്തത്ര വെള്ളമാണു് എല്ലാ നാശനഷ്ടങ്ങളും വരുത്തിവയ്ക്കുന്നതു്. കടലിൽ ജലനിരപ്പു് ഉയർന്നുകൊണ്ടേയിരിയ്ക്കും, അതു് കരയിലേയ്ക്കു് അതിവേഗത്തിൽ ഒഴുകികയറുകയും ചെയ്യും. വെള്ളത്തിന്റെ അതിശക്തമായ തള്ളലിൽ കെട്ടിടങ്ങളടക്കം മുന്നിൽപെടുന്ന എന്തും തകർന്നു തരിപ്പണമാകും. കപ്പലുകളെയെല്ലാം എടുത്തു് കരയിലതിദൂരം ഉള്ളിലേയ്ക്കു് കൊണ്ടുപോകും. വലിയ അളവിൽ ജലവും അതിശക്തിയായ അളവിൽ ഊർജ്ജവും സുനാമികളിൽ ഉള്ളതുകൊണ്ട് ഇവ കടൽതീരങ്ങളുടെ വൻതോതിൽ നാശത്തിന് കാരണമാവുന്നു. മറ്റുതിരകളെയപേക്ഷിച്ചു് സുനാമി വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. അളവറ്റ ഊർജ്ജം, അതിവേഗതയിൽ സമുദ്രങ്ങൾ താണ്ടി, ഒട്ടും ഊർജ്ജനഷ്ടമില്ലാതെ സഞ്ചരിക്കുന്ന ഒരു പ്രതിഭാസമാണിതു്. ഉത്ഭവകേന്ദ്രത്തിൽ നിന്നും ആയിരക്കണക്കിനു് കിലോമീറ്ററുകൾ അകലെ പോലും എത്തി വൻനാശനഷ്ടങ്ങൾ വിതയ്ക്കാൻ ശേഷിയുള്ള സുനാമി, മിക്കപ്പോഴും മണിക്കൂറുകൾ കഴിഞ്ഞായിരിക്കും അതിന്റെ ലക്ഷ്യത്തിലെത്തിയിട്ടുണ്ടാവുക. ഒരു സുനാമിയിൽ വ്യത്യസ്ത ഉയരങ്ങളിലുള്ള നിരവധി ഓളങ്ങളുണ്ടാകും. ഒരു തീവണ്ടിപോലെയാണു് ഇവ സഞ്ചരിയ്ക്കുക. ഉൾക്കടലിൽ വളരെ നീണ്ട കാലവും, വളരെ നീണ്ട തരംഗദർഘ്യവും സുനാമിയ്ക്കുണ്ടാകും. സാധാരണ കാറ്റുമൂലമുണ്ടാകുന്ന തിരകളിൽ നിന്നുള്ള പ്രധാനവ്യത്യാസമിതാണു്. ഒരു സുനാമിത്തിരയുടെ ഉയരം ഉൾക്കടലിൽ സാധാരണഗതിയിൽ ഒരു മീറ്ററിൽ താഴെയായിരിയ്ക്കും. അതിനാൽ തന്നെ കപ്പലുകളിൽ യാത്ര ചെയ്യുന്നവർ സുനാമി കടന്നുപോകുന്നതു് അറിയുകയില്ല. സുനാമിയുടെ ഏകദേശവേഗത മണിക്കൂറിൽ അഞ്ഞൂറു് മൈൽ വരും. കരയോടടുക്കുന്തോറും കടലിന്റെ ആഴം കുറയുകയും, അതിനാൽ സുനാമിയുടെ വേഗത ഗണ്യമായി കുറയുകയും ചെയ്യും. അപ്രകാരം വേഗവും തരംഗദൈർഘ്യവും കുറയുന്നതോടെ, തിരകളുടെ നീളം കുറുകി ഉയരം കൂടാൻ തുടങ്ങുന്നു. മുന്നറിയിപ്പുകളും മുൻകരുതലുകളും ഭാരതത്തിലെ ആദ്യത്തെ സുനാമി മുന്നറിയിപ്പ് സംവിധാനം 2007 ഒക്ടോബർ 1 മുതൽ ഹൈദ്രാബാദിൽ ആരംഭിച്ചു. INCOIS (Indian National Centre for Ocean Information Services) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ പദ്ധതി. ആൻഡമാൻ നിക്കോബാർ ദ്വീപിലെ രംഗചാംഗിൽ നാഷണൽ ഇൻസ്റ്റിറ്റുട്ട് ഓഫ് ടെക്നോളജി സ്ഥാപിച്ച സുനാമി മുന്നറിയിപ്പ് സംവിധാനം ഭൂകമ്പമുണ്ടായി മൂന്ന് മിനിറ്റിനകം സുനാമി പ്രവചിക്കാൻ സാധിക്കും