കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ആദ്യം 1,3,5,7,9 ക്ലാസുകളിലെ കുട്ടികളുടെ പാഠപുസ്തകങ്ങൾ പരിഷ്കരിക്കും. കുട്ടികളുടെ കയ്യിൽ പുതിയ അധ്യയന വർഷം സ്കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് പുസ്തകം എത്തിക്കും. 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ 2025 ജൂണിൽ പരിഷ്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര വിദ്യാഭ്യാസ നയം പരിപൂർണമായി കേരളത്തിൽ നടപ്പാക്കില്ലെന്ന് പറഞ്ഞ മന്ത്രി രാജ്യത്തിന്റെ ചരിത്രം പഠിക്കണ്ടെന്ന് കേന്ദ്ര നിലപാട് ശരിയല്ലെന്നും കൂട്ടിച്ചേർത്തു. കേരളം കേന്ദ്രം ഒഴുവാക്കിയ ചരിത്ര സത്യങ്ങൾ പാഠപുസ്തകത്തിൽ പ്രത്യേകം തയ്യാറാക്കും. പരീക്ഷയിൽ അത് ഉൾപ്പെടുത്തുകയും ചെയ്യും. NCERT പറയുന്നത് ഇന്ത്യയെന്ന പദം ഒഴുവാക്കി ഭാരതം എന്നാക്കണമെന്നാണ് . കേരളത്തിലെ പാഠപുസ്തകളിൽ നിന്ന് ഇന്ത്യ എന്ന പദം മാറ്റില്ലെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.