ന്യൂഡല്‍ഹി: മനുഷ്യ ശരീരത്തില്‍ കോവിഡ് ആന്റീബോഡിയുടെ സാന്നിധ്യം എളുപ്പത്തിൽ കണ്ടെത്താനുള്ള കിറ്റ് ‘DIPCOVAN’ വികസിപ്പിച്ച് ഡിആര്‍ഡിഒ. ഡിആര്‍ഡിഒയുടെ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആന്‍ഡ് അലൈഡ് സയന്‍സസ് ലബോറട്ടറിയാണ് കിറ്റ് വികസിപ്പിച്ചത്.
ഡിആര്‍ഡിയോയിലെയും ഡല്‍ഹി ആസ്ഥാനമായ വാന്‍ഗാര്‍ഡ് ഡയഗ്നോസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡിലെയും വിദഗ്ധരാണ് കിറ്റ് വികസിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. 75 മിനിട്ടുകൊണ്ട് പരിശോധന നടത്താം എന്നതാണ് പ്രത്യേകത. 18 മാസമാണ് ഒരു കിറ്റിന്റെ കാലാവധി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) 2021 ഏപ്രിലില്‍ കിറ്റിന് അംഗീകാരം നല്‍കിയിരുന്നു.
ഒരാള്‍ക്ക് മുന്‍പ് എപ്പോഴെങ്കിലും കോവിഡ് ബാധിച്ചിട്ടുണ്ടോ എന്നതടക്കം മനസിലാക്കുന്നതില്‍ കിറ്റ് ഉപയോഗപ്രദമാകുമെന്ന് ഡിആര്‍ഡിഒ പറഞ്ഞു. ഡിആര്‍ഡിഒ ശാസ്ത്രജ്ഞരെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.

