വാരണാസിയിൽ ഗുരു പൂർണിമ ആഘോഷം

ഇന്ത്യയിലേക്ക് ആകർഷിക്കുന്ന മുഖ്യ ഘടകമാണ് സമ്പന്നമായ സംസ്കാരം. നമുക്ക് ഭാഷയിലും വേഷത്തിലുമൊക്കെയുള്ള വൈവിധ്യത്തിനിടയിലും രാജ്യത്തിന്റെ ഐക്യം നില നിർത്തുന്ന നിരവധി ആഘോഷങ്ങളുണ്ട്.ഇത്തരം പതിവ് കാഴ്ചയാണ് ആഘോഷങ്ങളിൽ വിദേശ രാജ്യങ്ങളിലെ രാഷ്ട്രീയ പ്രമുഖരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്നതും. ഇത്തരത്തിൽ മന്ത്രാലയത്തിന്റെ ക്ഷണം സ്വീകരിച്ച് വാരണാസിയിലെത്തിയിരിക്കുന്നത് എഴുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രഞ്ജരും അംബാസിഡർമാരുമാണ്.ഇതാദ്യമായല്ല വാരണാസിയിൽ ഇത്രയധികം രാജ്യങ്ങളിലെ പ്രതിനിധികൾ ഒത്തുകൂടുന്നത്.

വാരണാസിയിൽ വച്ച് ഇന്ത്യ അധ്യക്ഷ പദം അലങ്കരിച്ച സമയങ്ങളിൽ നിരവധി G20 ചർച്ചകൾ നടന്നിരുന്നു. ഗുരു പൂർണിമയോട് അനുബന്ധിച്ചു നടക്കുന്ന ചടങ്ങുകളിൽ മൺ ചിരാതുകൾ തെളിയിക്കുന്ന ചടങ്ങിനും കൂടാതെ പവിത്രമായ ഗംഗയിലെ ആരതി പൂജയ്ക്കും ചരിത്ര സ്ഥാനമായ കാശിയിലെ ’ ദേവ് ദീപാവലിയ്ക്കും ’ പ്രതിനിധി സംഘം സാക്ഷ്യം വഹിക്കും.വിദേശകാര്യ മന്ത്രാലയം വാരണാസി, അയോദ്ധ്യ തുടങ്ങിയ ചരിത്ര നഗരങ്ങളെ അന്താരാഷ്ട്ര ചർച്ചകൾകളുടെ ആസ്ഥാനമായി ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും പുറം രാജ്യങ്ങളിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുക്കാറുണ്ട്.