ആലുവയിൽ അതിഥിതൊഴിലാളിയുടെ മകളെ പീഡിപ്പിച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ബീഹാർ സ്വദേശി അസ്ഫാക് ആലത്തിന് വധ ശിക്ഷ വിധിച്ചു. ശിശുദിനമായ ഇന്നാണ് എറണാകുളം പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. വധശിക്ഷക്ക് വേണ്ടിയുള്ള 4 കുറ്റങ്ങൾ പ്രോക്‌സിക്യൂഷൻ തെളിയിച്ചു.
എറണാകുളം പോക്‌സോ കോടതി ജഡ്ജായ കെ സോമനാണ് വിധി പറഞ്ഞത്. രാജ്യത്ത് പോക്‌സോ നിയമങ്ങൾ നിലവിൽ വന്ന ദിവസമാണ് ശിക്ഷ പ്രഖ്യാപനമെന്ന പ്രത്യേകതയും ഈ കേസിനുണ്ട്. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളിൽ 13 കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. 3 കുറ്റങ്ങൾ ആവർത്തിച്ചുവന്നതിനാലാണ് 13 കുറ്റങ്ങളിൽ മാത്രം ശിക്ഷ വിധിക്കുന്നതെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു.