ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി

തിരുവനന്തപുരം: ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി. രണ്ട് വര്‍ഷത്തോളം ആരോഗ്യപരമായ പ്രശ്ങ്ങളെ തുടര്‍ന്ന് വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപ്രത്രിയില്‍ ചികിത്സയിലായിരുന്നു.

ശ്രീനാരായണഗുരുവിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായി ഇരുപത്തിമൂന്നാം വയസിലാണ് പ്രകാശാനന്ദ ശിവഗിരിയിലെത്തുന്നത്. ഗുരുദേവനില്‍ നിന്നും നേരിട്ട് സന്യാസദീക്ഷ സ്വീകരിച്ച ശങ്കരാനന്ദ ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നു.

കേരളത്തില്‍ ഇന്നുള്ള സന്ന്യാസി ശ്രേഷ്ഠന്‍മാരില്‍ ഏറ്റവും തലമുതിര്‍ന്ന ആളായിരുന്നു പ്രകാശാനന്ദ. വര്‍ക്കല ശിവഗിരി മഠത്തിന്റെ പ്രശസ്തി ആഗോളതലത്തില്‍ എത്തിച്ചയാളാണ് അദ്ദേഹം.