പെരിയ ഇരട്ടക്കൊലപാതകം: സിബിഐയെ തടയാന്‍ സര്‍ക്കാര്‍ ചിലവാക്കിയത് 90 ലക്ഷം രൂപ

കണ്ണൂര്‍ : പെരിയ ഇരട്ടക്കൊലപാതക കേസന്വേഷണത്തില്‍ നിയമപോരാട്ടം നടത്താന്‍ പിണറായി സര്‍്ക്കാര്‍ ചിലവാക്കിയത് 90 ലക്ഷം രൂപ. നിര്‍വാഹകസമിതിയംഗം ബാബുജി ഈശോ പുറത്ത് വിട്ട വിവരാവകാശരേഖയിലാണ് ഇക്കാര്യമുള്ളത്. കേസന്വേഷണം സി ബി ഐയ്ക്ക് വിട്ട വിധിക്കെതിരെ ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്തുന്നതിന് വിവിധ ഘട്ടങ്ങളില്‍ ഹാജരായ മൂന്ന് അഭിഭാഷകര്‍ക്ക് മാത്രം 88 ലക്ഷം രൂപ നല്‍കി. മനീന്ദര്‍ സിംഗ് എന്ന അഭിഭാഷകന് 60 ലക്ഷം നല്‍കി. നാലു ദിവസങ്ങളിലായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായ ഇനത്തില്‍ വിമാന യാത്രാക്കൂലി, താമസം, ഭക്ഷണം എന്നിവയ്ക്കായി 2,92,337 രൂപയും ചിലവാക്കി.
പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി കേസ് സി ബി ഐക്ക് വിട്ടത്.