സത്യപ്രതിജ്ഞയ്ക്ക് 500 പേര്‍ : വിമര്‍ശനവുമായി നടി പാര്‍വതി

കൊച്ചി : കോവിഡ് കേസുകളുടേയും ലോക്ഡൗണിന്റേയും പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞാചടങ്ങില്‍ 500 പേര്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിച്ച് നടി പാര്‍വതി. ട്വിറ്ററിലൂടെയാണ് പാര്‍വതിയുടെ വിമര്‍ശനം.

പാര്‍വതിയുടെ വാക്കുകള്‍ – കോവിഡ് പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം നല്ല കാര്യങ്ങളാണ്. അതിപ്പോഴും സര്‍ക്കാര്‍ തുടരുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഈ തീരുമാനം എല്ലാവരെയും ഞെട്ടിക്കുന്നത്. അതുപോലെ തന്നെ സമ്മതിച്ച് തരാന്‍ കഴിയാത്തതും. സത്യപ്രതിജ്ഞക്കായി ഉള്ള 500പേര്‍ അത്ര കൂടുതലല്ല എന്ന് കണക്കാക്കരുത്. കേസുകള്‍ ഇപ്പോഴും കൂടി വരികയാണ്. നമ്മള്‍് കോവിഡ് പ്രതിരോധത്തിന്റെ അവസാന ഘട്ടത്തിലല്ലെന്നും കണക്കിലെടുക്കുമ്പോള്‍ ഇത് വളരെ തെറ്റായ നടപടിയാണ്. പ്രത്യേകിച്ചും ഇനിയും മാറ്റം വരുത്താന്‍് അവസരമുണ്ടാകുമ്പോള്‍. വെര്‍ച്വല്‍ സത്യപ്രതിജ്ഞയിലൂടെ ഒരു മാതൃകയാവുകയാണ് ഇപ്പോള്‍് വേണ്ടത്. ഞാന് ഈ സമയം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്. പൊതുയോഗം ഒഴിവാക്കി വെര്‍ച്വല്‍ ചടങ്ങ് നടത്തണമെന്ന്.