ഓക്‌സിജന്‍ ഇന്ത്യയിലേക്കെത്തിക്കാന്‍ ഏഴ് യുദ്ധക്കപ്പലുകള്‍

ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് ഓക്‌സിജന്‍ ഇന്ത്യയിലേക്കെത്തിക്കാന്‍ ഏഴ് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. ലിക്വിഡ് ഓക്‌സിജന്‍ നിറച്ച ക്രൈയോജനിക് കണ്ടെയ്‌നറുകള്‍ എത്തിക്കാന്‍ ഓപ്പറേഷന്‍ സമുദ്ര സേതു -2 എന്ന പേരിലാണ് യുദ്ധക്കപ്പലുകള്‍ ഇന്ത്യ ഉപയോഗിക്കുന്നത്. 40 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനുമായി മനാമയില്‍ നിന്ന് മുംബയിലേക്ക് ഐ.എന്‍.എസ് തല്‍വാര്‍ പുറപ്പെട്ടു. ഐ.എന്‍.എസ് ഐരാവത് സിംഗുപ്പുരിലേക്ക് തിരിച്ചിട്ടുണ്ട്. ഐ.എന്‍.എസ് ജലാശ്വയും പുറപ്പെടാനൊരുങ്ങുകയാണ്. ഐ.എന്‍.എസ് കൊച്ചി, ഐ.എന്‍.എസ് ത്രികണ്ട്, ഐ.എന്‍.എസ് തബര്‍ എന്നിവയും മിഷന് വേണ്ടി ഉപയോഗിക്കുമെന്ന് നേവി വക്താവ് അറിയിച്ചു.വിദേശത്ത് നിന്ന് 47 കണ്ടെയ്‌നറുകള്‍ എത്തിച്ചു. ഇതൂകൂടാതെ രാജ്യത്തിനകത്ത് 2271 മെട്രിക് ടണ്‍ ശേഷിയുള്ള 109 കണ്ടെയ്‌നറുകള്‍ വിവിധയിടങ്ങളിലെത്തിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ സേനകളുടെ പ്രവര്‍ത്തനം വിലയിരുത്തി.