വിജിലന്‍സ് അന്വേഷണം : ടൂറിസം മന്ത്രിയായിരുന്ന എ പി അനില്‍കുമാറിനും പങ്ക്: എപി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: കോട്ടയില്‍ നടത്തിയ ലൈറ്റ് ആന്റ് സൗണ്ട് ഷോ അന്നത്തെ ടൂറിസം മന്ത്രി എ പി അനില്‍കുമാറും ഡി ടി പി സിയിലെ ഉദ്യോഗസ്ഥരും നടത്തിയ വലിയ കൊളളയാണെന്ന് ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്ദുളളക്കുട്ടി. വീട്ടില്‍ വിജിലന്‍സ് സംഘം വന്നപ്പോഴാണ് കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട പലതും താന്‍ അറിയുന്നതെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും തന്റെ പേരില്‍ കുറ്റമുണ്ടെങ്കില്‍ താനും ശിക്ഷിക്കപ്പെടണമെന്നും അബ്ദുളളക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. പരിപാടി സംഘടിപ്പിച്ച ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ പേര് തനിക്ക് ഓര്‍മ്മയില്ല. അതൊരു തട്ടിക്കൂട്ട് കമ്പനിയായിരുന്നു. വീട്ടില്‍ നടന്നത് റെയ്ഡല്ലെന്നും സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടക്കണമെന്നും അബ്ദുളളക്കുട്ടി വ്യക്തമാക്കി.