ഗൗതം അദാനിക്ക് ഒരു മണിക്കൂറില്‍ നഷ്ടമായത് 73,000 കോടി രൂപ

ന്യൂഡല്‍ഹി: അദാനിയുടെ കമ്പനികളില്‍ നിക്ഷേപിച്ച വിദേശ കമ്പനികളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗൗതം അദാനിക്ക് ഒരു മണിക്കൂറില്‍ നഷ്ടമായത് 73,000 കോടി രൂപ. വാര്‍ത്ത പുറത്ത് വന്നതിനെ പിന്നാലെ അദ്ദേഹത്തിന്റെ കമ്പനികളുടെ ഓഹരി വില ഇടിഞ്ഞാണ് 73,000 കോടി രൂപ നഷ്ടപ്പെട്ടത്.

നാല് ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ആസ്തിയില്‍ 1400 കോടി ഡോളറിന്റെ(ഏകദേശം ഒരു ലക്ഷംകോടി രൂപ) കുറവ് രേഖപ്പെടുത്തിയതെന്ന് ബ്ലൂംബെര്‍ഗ് ബില്ല്യനയേഴ്‌സ് ഇന്‍ഡക്‌സ് വ്യക്തമാക്കി. ഇതോടെ ഏഷ്യയിലെ രണ്ടാമത്തെ ധനികനായി മുകേഷ് അംബാനിക്ക് പിന്നില്‍ ചൈനീസ് വ്യവസായി ഴോങ് ഷാന്‍ഷാന്‍ സ്ഥാനം പിടിക്കും.അദാനിയുടെ കമ്പനികളുടെ ഓഹരി വലിയ രീതിയില്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്നതാണ് ചാഞ്ചാട്ടത്തിന് കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തി.