പോണ്‍ഹബ്ബുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ കോംകാസ്റ്റ്

ലോകത്തിലെ ഏറ്റവും വലിയ പോണ് വെബ്‌സൈറ്റായ പോണ്‍ഹബ്ബുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ കോംകാസ്റ്റ്. പോണ്‍ഹബ്ബില്‍ കുട്ടികളുടെ അശ്ലീലം വരുന്നുവന്ന് ആരോപിച്ച് നിരവധി തവണ കോംകാസ്റ്റ് പോണ്‍ഹബിന്റെ ഉടമസ്ഥതയിലുള്ള മൈന്‍ഡ്ഗീക്കിന് പരാതി നല്കിയിരുന്നു. വിഷയത്തില്‍ അവര്‍ പ്രതികരിക്കാതായതോടെയാണ് കടുപ്പിച്ച തീരുമാനം എടുത്തത്. കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീലസാഹിത്യവും ദൃശ്യങ്ങളും അടങ്ങിയ ഉള്ളടക്കങ്ങള്‍ പോണ്‍ഹബ്ബിനെ വെട്ടിലാക്കി. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും നീക്കം ചെയ്യണമെന്നും നിരന്തരമായ ആവശ്യം അന്താരാഷ്ട്ര തലത്തില്‍ തന്നെ ഉയരുന്നുണ്ട്.

എന്നിട്ടും പോണ്‍ഹബ്ബ് യാതൊരു നടപടിയുമെടുത്തില്ല. ഏപ്രില്‍ മുതല്‍ മൈന്‍്ഡ്ഗീക്കിന്റെ എല്ലാ ഇടപാടുകളും ഞങ്ങളുടെ കേബിള്‍ സിസ്റ്റങ്ങളില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ടെന്ന് ഒരു കോംകാസ്റ്റ് വക്താവ് പറഞ്ഞു. ‘പോണ്‍ഹബിനെതിരായ വിമര്‍ശനം 2020 അവസാനത്തോടെ മുഖ്യധാരാ ശ്രദ്ധ നേടി. ന്യൂയോര്‍ക്ക് ടൈംസ് കോളമിസ്റ്റ് നിക്കോളാസ് ക്രിസ്റ്റോഫിന്റെ ഒരു നീണ്ട ലേഖനം ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിരുന്നു, ഇതില്‍ സെറീന ഫ്‌ലൈറ്റ്‌സ് എന്ന യുവതിയുടെ കഥ വന്നതോടെയാണ് യുഎസില്‍ പോണ്‍്ഹബ്ബ് തിരിച്ചടി നേരിട്ടു തുടങ്ങിയത്.